പാക് വനിതയുമായുള്ള അമരീന്ദറിൻ്റെ ബന്ധം; അന്വേഷണത്തിന് ഉത്തരവ്, തിരിച്ചടിച്ച് ക്യാപ്റ്റൻ
പാക് വനിതയായ അറൂസ ആലവും ക്യാപ്റ്റൻ അമരീന്ദർ സിങും തമ്മിലുള്ള സൗഹൃദം അന്വേഷിക്കാനാണ് പോലീസ് മേധാവിക്ക് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ നിർദേശം നൽകിയിരിക്കുന്നത്
Samayam Malayalam 22 Oct 2021, 9:39 pm
ഹൈലൈറ്റ്:
- പാക് മാധ്യമ പ്രവർത്തകയുമായുള്ള അമരീന്ദറിൻ്റെ സൗഹൃദം.
- അന്വേഷണത്തിന് നിർദേശം നൽകി പഞ്ചാബ് സർക്കാർ.
- വിശദമായ അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ.
ചണ്ഢീഗഡ്: പാക് വനിതയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിനെതിരെ അന്വേഷണത്തിന് ഉത്തരവിറക്കി പഞ്ചാബ് സർക്കാർ. പാക് വനിതയായ അറൂസ ആലവും അമരീന്ദറും തമ്മിലുള്ള സൗഹൃദം അന്വേഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ വ്യക്തമാക്കി. എല്ലാവിധ ആരോപണങ്ങളും അന്വേഷിക്കാൻ പോലീസ് മേധാവിക്ക് നിർദേശം നൽകിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാക് ചാര സംഘടനയായ ഐഎസ്ഐയുമായുള്ള അറൂസയുടെ ബന്ധം അന്വേഷിക്കും. ഐഎസ്ഐയിൽ നിന്ന് ഭീഷണിയുള്ളതായി അമരീന്ദർ പറഞ്ഞിരുന്നതായും ഈ സംഭവം ഗൗരവമായി കണ്ടാണ് അന്വേഷണം നടത്തുന്നതെന്ന് രൺധാവ പറഞ്ഞു. "പാക് ഡ്രോണുകളെക്കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ നാല് അഞ്ച് വർഷമായി ക്യാപ്റ്റർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ ബിഎസ്എഫിനെ വിന്യസിക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തേണ്ട കാര്യമാണിത്" - എന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ഐഎസ്ഐ ഭീഷണിയുണ്ടെന്ന് അമരീന്ദർ പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഈ ആരോപണം അന്വേഷിക്കുമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി പറഞ്ഞു. അതിനിടെ അറൂസ ആലവുമയുള്ള സൗഹൃദം അന്വേഷിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് അമരീന്ദർ രംഗത്തുവന്നു. "സംസ്ഥാനത്തെ നിയമവ്യവസ്ഥ പാരിപാലിക്കുന്നതിന് പകരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 16 വർഷമായി എല്ലാ നടപടികളും പാലിച്ച് അറൂസ ഇന്ത്യയിൽ എത്തുന്നുണ്ട്. ഇത് സർക്കാർ അനുവാദത്തോടെയാണ്. തൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ഒരിക്കൽ പോലും സുഖ്ജീന്ദർ ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ല. കേന്ദ്രം ഭരിച്ച എൻഡിഎ - യുപിഎ സർക്കാരുകൾ അനധികൃതമായിട്ടാണോ അറൂസയ്ക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവാദം നൽകിയത്?. നിലവിലെ അന്വേഷണം അത്തരമൊരു സൂചനയാണ് നൽകുന്നത്" - എന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു.
കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ച വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ബിജെപിയുമായി സഖ്യം ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഒക്ടോബർ 19ന് അമരീന്ദർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കർഷകരുടെയും സാധാരണക്കാരുടെയും താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്നതാകും തൻ്റെ പാർട്ടിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് വനിതയായ അറൂസ ആലവുമായുള്ള അമരീന്ദറിൻ്റെ സൗഹൃദം അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ നിർദേശം നൽകിയത്. പഴകാല പാകിസ്ഥാൻ രാഷ്ട്രീയ നേതാവ് അക്വലിം അക്തറിൻ്റെ മകളും പാകിസ്ഥാൻ മാധ്യമ പ്രവർത്തകയുമാണ് അറൂസ ആലം. ഇവരിപ്പോൾ പാകിസ്ഥാനിലാണുള്ളത്.
പുതിയ പാർട്ടി രൂപീകരണത്തിനുള്ള അമരീന്ദര്‍ സിങ്ങിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിങ് അവകാശപ്പെടുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. അതിനിടെയാണ് അദ്ദേഹം സ്വന്തമായി പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
പാക് ചാര സംഘടനയായ ഐഎസ്ഐയുമായുള്ള അറൂസയുടെ ബന്ധം അന്വേഷിക്കും. ഐഎസ്ഐയിൽ നിന്ന് ഭീഷണിയുള്ളതായി അമരീന്ദർ പറഞ്ഞിരുന്നതായും ഈ സംഭവം ഗൗരവമായി കണ്ടാണ് അന്വേഷണം നടത്തുന്നതെന്ന് രൺധാവ പറഞ്ഞു. "പാക് ഡ്രോണുകളെക്കുറിച്ചുള്ള സൂചനകൾ കഴിഞ്ഞ നാല് അഞ്ച് വർഷമായി ക്യാപ്റ്റർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പഞ്ചാബിലെ വിവിധ ഭാഗങ്ങളിൽ ബിഎസ്എഫിനെ വിന്യസിക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടത്തേണ്ട കാര്യമാണിത്" - എന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ഐഎസ്ഐ ഭീഷണിയുണ്ടെന്ന് അമരീന്ദർ പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ ഈ ആരോപണം അന്വേഷിക്കുമെന്നും പഞ്ചാബ് ഉപമുഖ്യമന്ത്രി പറഞ്ഞു. അതിനിടെ അറൂസ ആലവുമയുള്ള സൗഹൃദം അന്വേഷിക്കാനുള്ള സർക്കാർ തീരുമാനത്തെ വിമർശിച്ച് അമരീന്ദർ രംഗത്തുവന്നു. "സംസ്ഥാനത്തെ നിയമവ്യവസ്ഥ പാരിപാലിക്കുന്നതിന് പകരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 16 വർഷമായി എല്ലാ നടപടികളും പാലിച്ച് അറൂസ ഇന്ത്യയിൽ എത്തുന്നുണ്ട്. ഇത് സർക്കാർ അനുവാദത്തോടെയാണ്. തൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ഒരിക്കൽ പോലും സുഖ്ജീന്ദർ ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ല. കേന്ദ്രം ഭരിച്ച എൻഡിഎ - യുപിഎ സർക്കാരുകൾ അനധികൃതമായിട്ടാണോ അറൂസയ്ക്ക് ഇന്ത്യയിൽ പ്രവേശിക്കാൻ അനുവാദം നൽകിയത്?. നിലവിലെ അന്വേഷണം അത്തരമൊരു സൂചനയാണ് നൽകുന്നത്" - എന്നും ക്യാപ്റ്റൻ അമരീന്ദർ സിങ് പറഞ്ഞു.
കോൺഗ്രസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ച വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ബിജെപിയുമായി സഖ്യം ചേരുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഒക്ടോബർ 19ന് അമരീന്ദർ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ കർഷകരുടെയും സാധാരണക്കാരുടെയും താൽപ്പര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്നതാകും തൻ്റെ പാർട്ടിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് വനിതയായ അറൂസ ആലവുമായുള്ള അമരീന്ദറിൻ്റെ സൗഹൃദം അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ നിർദേശം നൽകിയത്. പഴകാല പാകിസ്ഥാൻ രാഷ്ട്രീയ നേതാവ് അക്വലിം അക്തറിൻ്റെ മകളും പാകിസ്ഥാൻ മാധ്യമ പ്രവർത്തകയുമാണ് അറൂസ ആലം. ഇവരിപ്പോൾ പാകിസ്ഥാനിലാണുള്ളത്.
പുതിയ പാർട്ടി രൂപീകരണത്തിനുള്ള അമരീന്ദര്‍ സിങ്ങിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദര്‍ സിങ് അവകാശപ്പെടുന്നത്. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദറിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. അതിനിടെയാണ് അദ്ദേഹം സ്വന്തമായി പാര്‍ട്ടി പ്രഖ്യാപനം നടത്തിയിരിക്കുന്നത്.