ചണ്ഡിഗഡ്: അധികാരത്തിൽ എത്തി മാസങ്ങൾക്കുള്ളിൽ തന്നെ അഴിമതി ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെയാണ് ഇത്തരത്തിൽ നടപടിയുണ്ടായിരിക്കുന്നത്. മന്ത്രിസ്ഥാനത്ത് നിന്നും പുറത്താക്കുന്നതിന് പിന്നാലെ ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തു. Also Read : അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. പിന്നീട്, ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇക്കാര്യം വ്യക്തമാക്കി.
മന്ത്രിക്കെതിരെ കടുത്ത നടപടിയാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രിസഭയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും കേസെടുക്കുവാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. വിജയ് സിംഗ്ലയാണ് മന്ത്രി. തന്റെ വകുപ്പിൽ അഴിമതി നടത്തുകയും അത് ഏറ്റുപറയുകയും ചെയ്തു. അഴിമതിക്കെതിരെ സീറോ ടോളറൻസ് നയമാണ് എഎപിക്കുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സിംഗ്ലയ്ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : തായ്‌വാനെ ആക്രമിച്ചാൽ ഇടപെടും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ബൈഡൻ
മുൻ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച മാൻ, തന്റെ മുൻഗാമികൾ അഴിമതിക്കാരെ സംരക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞു. എന്നാൽ, പഞ്ചാബിൽ ഇപ്പോൾ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കരാറുകാരിൽ നിന്നും ഒരു ശതമാനം ആവശ്യപ്പെട്ട സംഭവം ശ്രദ്ധയിൽപെട്ടതോടെ വിഷയതത്തെ ഗൗരവമായി കണക്കാക്കുയായിരുന്നു. ആർക്കും തന്നെ വിഷയത്തേക്കുറിച്ച് അറിയില്ലായിരുന്നു. വേണമെങ്കിൽ ഇത് എനിക്ക് ഒളിപ്പിച്ചുവയ്ക്കാനും സാധിക്കുമായിരുന്നു. എന്നാൽ, എന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന ജനങ്ങളോട് കാണിക്കുന്ന വഞ്ചനയായിരിക്കും അത് എന്നും അദ്ദേഹം പറഞ്ഞു.
Also Read : 'ഞാനൊരു ഹിന്ദു, എനിക്ക് തോന്നുമ്പോൾ ഞാൻ ബീഫ് കഴിക്കും': കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് ആരോഗ്യമന്ത്രിയെ പുറത്താക്കിയത് എന്ന് എഎപി വ്യക്തമാക്കുന്നു.
കരാറുകാരോട് ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടെന്ന് തെളിഞ്ഞതാണ് മന്ത്രിയെ പുറത്താക്കാൻ കാരണം. പിന്നീട്, ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി ഭഗവന്ത് മാൻ ഇക്കാര്യം വ്യക്തമാക്കി.
മന്ത്രിക്കെതിരെ കടുത്ത നടപടിയാണ് താൻ സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രിസഭയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കുകയും കേസെടുക്കുവാൻ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തുവെന്ന് മുഖ്യമന്ത്രി പറയുന്നു. വിജയ് സിംഗ്ലയാണ് മന്ത്രി. തന്റെ വകുപ്പിൽ അഴിമതി നടത്തുകയും അത് ഏറ്റുപറയുകയും ചെയ്തു. അഴിമതിക്കെതിരെ സീറോ ടോളറൻസ് നയമാണ് എഎപിക്കുള്ളത് എന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സിംഗ്ലയ്ക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : തായ്‌വാനെ ആക്രമിച്ചാൽ ഇടപെടും; ചൈനയ്ക്ക് മുന്നറിയിപ്പുമായി ബൈഡൻ
മുൻ കോൺഗ്രസ് സർക്കാരിനെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച മാൻ, തന്റെ മുൻഗാമികൾ അഴിമതിക്കാരെ സംരക്ഷിക്കുകയായിരുന്നുവെന്നും പറഞ്ഞു. എന്നാൽ, പഞ്ചാബിൽ ഇപ്പോൾ ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി കരാറുകാരിൽ നിന്നും ഒരു ശതമാനം ആവശ്യപ്പെട്ട സംഭവം ശ്രദ്ധയിൽപെട്ടതോടെ വിഷയതത്തെ ഗൗരവമായി കണക്കാക്കുയായിരുന്നു. ആർക്കും തന്നെ വിഷയത്തേക്കുറിച്ച് അറിയില്ലായിരുന്നു. വേണമെങ്കിൽ ഇത് എനിക്ക് ഒളിപ്പിച്ചുവയ്ക്കാനും സാധിക്കുമായിരുന്നു. എന്നാൽ, എന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന ജനങ്ങളോട് കാണിക്കുന്ന വഞ്ചനയായിരിക്കും അത് എന്നും അദ്ദേഹം പറഞ്ഞു.
Also Read : 'ഞാനൊരു ഹിന്ദു, എനിക്ക് തോന്നുമ്പോൾ ഞാൻ ബീഫ് കഴിക്കും': കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അഴിമതി വിരുദ്ധ മാതൃക അനുസരിച്ചാണ് ആരോഗ്യമന്ത്രിയെ പുറത്താക്കിയത് എന്ന് എഎപി വ്യക്തമാക്കുന്നു.