ആപ്പ്ജില്ല

17 ദിവസം പ്രസംഗിച്ച സിദ്ധുവിന്‍റെ സ്വനപേടകത്തിന് തകരാര്‍

വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്

Samayam Malayalam 6 Dec 2018, 9:15 pm
ചണ്ഡിഗഡ്: തുടര്‍ച്ചയായി പ്രസംഗിച്ചതോടെ പഞ്ചാബ് മന്ത്രിയായ നവജ്യോത് സിംങ് സിദ്ദുവിന്‍റെ സ്വനപേടകത്തിന് തകരാർ. 17 ദിവസം നീണ്ട തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ ഭാഗമായുള്ള പ്രസംഗം മൂലം സംസാരിക്കാനാകാത്ത സ്ഥിതിയിലാണദ്ദേഹം. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
Samayam Malayalam sidhu


എഴുപതിലേറെ പൊതുപരിപാടികളിലാണ് രണ്ടാഴ്ചകൊണ്ട് അദ്ദേഹം പ്രസംഗിച്ചത്. രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഇത്. നര്‍മ്മം കലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ജനകീയവുമാണെന്നാണ് പൊതുവെ സംസാരം. ഇപ്പോള്‍ സിദ്ദു പൂർണവിശ്രമത്തിലാണെന്ന് പഞ്ചാബ് സർക്കാർ പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്