ആപ്പ്ജില്ല

ആരാണ് ദീപ് സിദ്ദു? ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നിലെ ആരോപണ വിധേയൻ ബിജെപി പ്രവർത്തകനോ?

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ പരേഡിനിടെ ഉണ്ടായ അനിഷ്ട സംവങ്ങൾക്ക് നേതൃത്വം നൽകിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവാണെന്ന ആരോപണം ഇന്നലെ മുതൽ ചർച്ചയാകുന്നുണ്ട്. ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് പിന്നിൽ ദീപ് സിദ്ദുവാണെന്നും ഇദ്ദേഹം ബിജെപി ബന്ധമുള്ള വ്യക്തിയാണെന്ന വാദവും വിവിധയിടങ്ങളിൽ നിന്നും ഉയർന്നു. അതേസമയം പ്രതിഷേധിക്കാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് ദീപ് സിദ്ദു പ്രതികരിക്കുന്നത്. ആരാണ് ദീപ് സിദ്ദുവെന്നും കർഷക സംഘടനകളും മറ്റും പറയുന്നതെന്തെന്നും അറിയാം.

Samayam Malayalam 27 Jan 2021, 5:55 pm
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന ട്രാക്ടർ പരേഡിനിടെ ഉണ്ടായ അനിഷ്ട സംവങ്ങൾക്ക് നേതൃത്വം നൽകിയത് പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദുവാണെന്ന ആരോപണം ഇന്നലെ മുതൽ ചർച്ചയാകുന്നുണ്ട്. ചെങ്കോട്ടയിൽ പതാക ഉയർത്തിയതിന് പിന്നിൽ ദീപ് സിദ്ദുവാണെന്നും ഇദ്ദേഹം ബിജെപി ബന്ധമുള്ള വ്യക്തിയാണെന്ന വാദവും വിവിധയിടങ്ങളിൽ നിന്നും ഉയർന്നു. അതേസമയം പ്രതിഷേധിക്കാനുള്ള തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് ദീപ് സിദ്ദു പ്രതികരിക്കുന്നത്. ആരാണ് ദീപ് സിദ്ദുവെന്നും കർഷക സംഘടനകളും മറ്റും പറയുന്നതെന്തെന്നും അറിയാം.
Samayam Malayalam punjabi actor deep sidhu blamed for red fort flag of nishan sahib protesting farmers say he is bjp supporter
ആരാണ് ദീപ് സിദ്ദു? ചെങ്കോട്ടയിലെ അനിഷ്ട സംഭവങ്ങൾക്ക് പിന്നിലെ ആരോപണ വിധേയൻ ബിജെപി പ്രവർത്തകനോ?



​ദേശീയ പതാക അഴിച്ച് മാറ്റിയില്ലെന്ന് സിദ്ദു

ചെങ്കോട്ടയിലുണ്ടായ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന വാർത്ത ചർച്ചയാകുന്നതിനിടെ ആരോപണങ്ങൾ തള്ളി അദ്ദേഹം തന്നെ രംഗത്തെത്തുകയുണ്ടായി. ഇന്നലെ രാത്രിയോടെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സിദ്ദുവിന്‍റെ വിശദീകരണം. സിഖ് മത വിശ്വാസികളുടെ പതാകയായ നിഷാൻ സാഹിബ് ആണ് തങ്ങൾ ചെങ്കോട്ടയിൽ ഉയർത്തിയത്. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശത്തിന്‍റെ ഭാഗമായാണ് അങ്ങനെ ചെയ്തത്, ദേശീയ പതാക അഴിച്ചുമാറ്റിയിരുന്നില്ലെന്നും ദീപ് സിദ്ദു പറയുന്നു.

ദീപ് സിദ്ദുവിനെതിരെ അന്വേഷണം വേണമെന്ന് കർഷക സംഘടനകൾ


ചെങ്കോട്ടയിലുണ്ടായ അനിഷ്ട സംഭവങ്ങൾ ചർച്ചയായതോടെ ആക്ടിവിസ്റ്റും സ്വരാജ് ഇന്ത്യാ തലവനുമായ യോഗേന്ദ്ര യാദവ് ദീപ് സിദ്ദുവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇന്ത്യാ ടുഡേയോടായിരുന്നു യോഗേന്ദ്ര യാദവിന്‍റെ പ്രതികരണം. ഗുണ്ടാസംഘത്തിൽ നിന്ന് രാഷ്ട്രീയപ്രവര്‍ത്തകനായി മാറിയ ലാഖ സിദ്ധാന, ദീപ് സിദ്ദു തുടങ്ങിയവര്‍ തലേദിവസം തന്നെ കര്‍ഷകരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നു. 'ദീപ് സിദ്ദു എങ്ങനെയാണ് മൈക്രോ ഫോണുമായി ചെങ്കോട്ടയിലേക്ക് എത്തിയത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും' യോഗേന്ദ്ര യാദവ് പറഞ്ഞു. ദീപ് സിദ്ദു കർഷകരെ പ്രകോപിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്തെന്ന് ഭാരതീയ കിസാൻ യൂണിയൻ ഹരിയാന തലവൻ ഗുർനം സിങ് ചാദുനിയും പറയുന്നു.

ആരാണ് ദീപ് സിദ്ദു?


1984ൽ പഞ്ചാബിലെ മുക്തർ ജില്ലയിലാണ് ദീപ് സിദ്ദു ജനിച്ചത്. 2015ലാണ് ഇദ്ദേഹത്തിന്‍റെ ആദ്യ സിനിമ പുറത്തിറങ്ങിയതെങ്കിലും ശ്രദ്ധ നേടുന്നത് 2018ൽ പുറത്തിറങ്ങിയ ഒരു ചിത്രത്തിലൂടെയായിരുന്നു. ഗ്യാങ്സ്റ്ററിന്‍റെ വേഷത്തിലായിരുന്നു സിദ്ദു ഈ ചിത്രത്തിൽ അഭിനയിച്ചത്. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയ്ക്ക് വേണ്ടി രംഗത്തറിങ്ങിയ വ്യക്തിയാണ് സിദ്ദു എന്നതാണ് നിലവിലെ വിവാദങ്ങൾക്കും അടിസ്ഥാനം. ഗുര്‍ദാസ്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സണ്ണി ഡിയോളിന് വേണ്ടിയായിരുന്നു ദീപ് സിദ്ദു പ്രചാരണം നടത്തിയത്. ഇതിന്‍റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ തനിക്കോ തന്‍റെ കുടുംബത്തിനോ ദീപ് സിദ്ദുവുമായി ബന്ധമില്ലെന്നാണ് സണ്ണി ഡിയോളിന്‍റെ പ്രതികരണം.

ദീപ് സിദ്ദു കർഷക സമരത്തിലെത്തിയതെങ്ങനെ?


നിരവധി ആക്ടിവിസ്റ്റുകളും സിനിമാ താരങ്ങളും ഡൽഹി- ഹരിയാന അതിർത്തിയായ ശംഭുവിലേക്ക് കർഷക സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. ഇത്തരത്തിൽ ധർണ്ണയ്ക്കെത്തിയവരിൽ ഒരാളായിരുന്നു ദീപ് സിദ്ദു. പിന്നിട് ഇദ്ദേഹം സമരത്തിൽ സ്ഥിര സാന്നിധ്യമായി മാറുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ഇദ്ദേഹം കർഷകരുടെ പ്രശ്നങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.

ബിജെപി- ആർഎസ്എസ് ഏജന്‍റെന്ന് കർഷകർ


സിദ്ദു കർഷക സമരത്തിൽ പങ്കെടുക്കുന്ന അതേ സമയത്ത് തന്നെ ഇദ്ദേഹത്തിന്‍റെ ഇടപെടലുകളെ എതിർത്ത് കർഷക നേതാക്കൾ രംഗത്തെത്തിയിരുന്നെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സിദ്ദു 'ബിജെപി- ആർഎസ്എസ് ഏജന്‍റാ'ണെന്നും ഇവർ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും എംപി സണ്ണി ഡിയോളിനും ഒപ്പമുള്ള ചിത്രങ്ങൾ ഉയർത്തിയായിരുന്നു ഈ ആരോപണം. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം സിദ്ദു നിഷേധിക്കുകയായിരുന്നു.

ദീപ് സിദ്ദുവുമായി ബന്ധമില്ലെന്ന് സണ്ണി ഡിയോൾ


തനിക്കൊപ്പമുള്ള ദീപ് സിദ്ദുവിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായതോടെയാണ് ഇദ്ദേഹവുമായി ബന്ധമില്ലെന്ന് ബിജെപി എംപി സണ്ണി ഡിയോൾ വ്യക്തമാക്കിയത്. തനിക്കോ കുടുംബത്തിനോ ദീപ് സിദ്ദുവുമായി ബന്ധമില്ലെന്ന് ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ചെങ്കോട്ടയിൽ നടന്ന സംഭവങ്ങളിൽ ദുഃഖമുണ്ടെന്നും ദീപ് സിദ്ദുവമായി ബന്ധമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സണ്ണി ഡിയോൾ പറഞ്ഞു.

ദീപ് സിദ്ദു ബിജെപി പ്രവർത്തകനെന്ന് രാകേഷ് തികൈത്


ദീപ് സിദ്ദുവിന്‍റെ ഇടപടെൽ വിവാദമായതിന് പിന്നാലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികൈതും പ്രതികരണവുമായി രംഗത്തെത്തി. 'ദീപ് സിദ്ദു ഒരു സിഖുകാരനല്ല, ബിജെപിയുടെ പ്രവർത്തകനാണ്. പ്രധാനമന്ത്രിക്കൊപ്പമുള്ള അദ്ദേഹത്തിൻറെ ഒരു ചിത്രമുണ്ട്. ഇത് കർഷകരുടെ പ്രസ്ഥാനമാണ്, അങ്ങനെ തന്നെ തുടരും. ചില ആളുകൾ ഉടൻ ഈ സ്ഥലം വിടേണ്ടിവരും' തികൈത് പറഞ്ഞു. ബാരിക്കേഡുകൾ തകർത്തവർ ഒരിക്കലും പ്രസ്ഥാനത്തിന്‍റെ ഭാഗമാകില്ലെന്നും അദ്ദേഹം പയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്