Please enable javascript.ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ നാവികരെയും വെറുതെവിട്ടു; ഏഴുപേരും ഇന്ത്യയിൽ തിരിച്ചെത്തി - qatar frees eight indian ex-navy veterans seven back in india says mea - Samayam Malayalam

ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ നാവികരെയും വെറുതെവിട്ടു; ഏഴുപേരും ഇന്ത്യയിൽ തിരിച്ചെത്തി

Edited byലിജിൻ കടുക്കാരം | Samayam Malayalam 12 Feb 2024, 6:18 am
Subscribe

കഴിഞ്ഞ ഒക്ടോബറിലാണ് എട്ട് മുൻനാവികർക്ക് വധശിക്ഷ വിധിച്ചത്. പിന്നീട് അപ്പീൽ പരിഗണിച്ച് ഇളവ് നൽകുകയായിരുന്നു. ഇവരെ മോചിപ്പിച്ച് ഇന്ത്യയിലെത്തിക്കാൻ ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു

ഹൈലൈറ്റ്:

  • തടവിലായിരുന്ന മുൻ നാവികർക്ക് മോചനം
  • എട്ടിൽ ഏഴുപേരും ഇന്ത്യയിലെത്തി
  • മോചിപ്പിച്ചത് വധശിക്ഷയ്ക്ക് വിധിച്ചവരെ
qatar
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഖത്തറിൽ തടവിലായിരുന്ന എട്ട് മുൻ നാവികരെയും വെറുതെവിട്ടു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരുടെ ശിക്ഷ നേരത്തെ ഇളവ് ചെയ്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ട് പേരെയും വെറുതെ വിട്ടത്. ഇവരിൽ ഏഴുപേരും ഇന്ത്യയിൽ തിരിച്ചെത്തി. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം എട്ട് പേരെയാണ് വെറുതെ വിട്ടത്. ഖത്തർ അമീറിന്‍റെ തീരുമാനത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
ചാരപ്രവൃത്തി ആരോപിച്ചായിരുന്നു എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്ത‍‍ർ തടവിലാക്കിയതും വധശിക്ഷ വിധിച്ചതും. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്‌, ക്യാപ്റ്റൻ നവതേജ് സിങ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ഗോപകുമാർ രാഗേഷ് എന്നിവരാണ് ഖത്തറിൽ തടവിലുണ്ടായിരുന്നത്. തിരുവനന്തപുരം സ്വദേശിയാണ് രാഗേഷ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കർശന നിരീക്ഷണം തുടരുന്നു; അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ ഇവ

കഴിഞ്ഞ ഡിസംബറിലാണ് മുൻ നാവിക സേനാംഗങ്ങളുടെ വധശിക്ഷയിൽ അപ്പീല്‍ കോടതി ഇളവ് നൽകിയത്. 2022 ഓഗസ്റ്റ് മുതൽ ഖത്തറിൽ തടവിലായിരുന്നു ഇവർ. നയതന്ത്ര ഇടപെടലുകളുടെ വിജയത്തെ തുടർന്നാണ് ഒടുവിൽ ഇവരുടെ മോചനം സാധ്യമായത്.

വന്ദേ ഭാരത് എത്തുന്നതിന് മുൻപേ തിരുവനന്തപുരത്തെത്താം; ആറുവരിപ്പാതയിൽ ഇനി അതിവേഗ യാത്ര; പുതുനഗരങ്ങളും ഉയരും

മുങ്ങിക്കപ്പല്‍ നിര്‍മാണ രഹസ്യങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്ന കേസിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. ഖത്തർ നാവികസേനയ്ക്കായി ഇറ്റാലിയൻ കമ്പനിയായ ഫിൻസാന്‍റിയറി നിർമിക്കുന്ന അന്തർവാഹിനി സംബന്ധിച്ച വിവരങ്ങൾ ഇസ്രയേലിനു ചോർത്തിക്കൊടുത്തുവെന്നായിരുന്നു കുറ്റം. എട്ട് പേർക്ക് പുറമെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഒമാൻ സ്വദേശി ഖാമിസ് അൽ നജ്മിക്കുമെതിരെ കേസുണ്ടായിരുന്നെങ്കിലും ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.
ലിജിൻ കടുക്കാരം
ഓതറിനെ കുറിച്ച്
ലിജിൻ കടുക്കാരം
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്‍റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ