ആപ്പ്ജില്ല

വിജയ്‍യെചോദ്യം ചെയ്യുന്നത് തുടരുന്നു; കണക്കുകളിൽ വൈരുദ്ധ്യമെന്ന് റിപ്പോർട്ട്

തമിഴ് ചലച്ചിത്ര താരം വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. സിനിമകളുടെ പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന്‍റെ പുതിയ ചിത്രമായ ബിഗിലിന്‍റെ പ്രതിഫലത്തിന്‍റെ കണക്കിലാണ് വൈരുദ്ധ്യമെന്നാണ് ആദായ നികുതിവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആദായ നികുതിവകുപ്പ് പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Samayam Malayalam 6 Feb 2020, 10:27 am
തമിഴ് ചലച്ചിത്ര താരം വിജയ്‍യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തുടരുന്നു. സിനിമകളുടെ പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട കണക്കുകളിൽ വൈരുദ്ധ്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താരത്തിന്‍റെ പുതിയ ചിത്രമായ ബിഗിലിന്‍റെ പ്രതിഫലത്തിന്‍റെ കണക്കിലാണ് വൈരുദ്ധ്യമെന്നാണ് ആദായ നികുതിവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകൾ ആദായ നികുതിവകുപ്പ് പിടിച്ചെടുത്തെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Samayam Malayalam questioning of actor vijay by income tax officials continues in chennai
വിജയ്‍യെചോദ്യം ചെയ്യുന്നത് തുടരുന്നു; കണക്കുകളിൽ വൈരുദ്ധ്യമെന്ന് റിപ്പോർട്ട്


​16 മണിക്കൂറായി തുടരുന്ന ചോദ്യം ചെയ്യൽ

വിജയിയെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ആരംഭിച്ച ചോദ്യം ചെയ്യൽ 16 മണിക്കൂർ ഇതിനോടകം തന്നെ പിന്നിട്ട് കഴിഞ്ഞു. താരത്തിന്‍റെ ചിത്രങ്ങൾ പോലെതന്നെ നാടകീയമാണ് ആദായ നികുതിവകുപ്പിന്‍റെ നടപടികളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ രാത്രി ആരംഭിച്ച ചെയ്യൽ പുലർച്ചെ വരെ തുടരുകയായിരുന്നു. പിന്നീട് രേഖകൾ പരിശോധിക്കാൻ ആരംഭിക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ചെന്നൈ പാനൂരിലുള്ള താരത്തിന്‍റെ വീട്ടിലെത്തിച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ 9 മണിവരെ ചോദ്യം ചെയ്യൽ തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

​കസ്റ്റഡിയിലെടുത്തത് ഷൂട്ടിങ് ലൊക്കേഷനിൽവെച്ച്

കടലൂരിലെ മാസ്റ്റേസ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് വിജയിയ്ക്ക് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമന്‍സ് ഉകൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച താരത്തെ ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോവുകയായിരുന്നു. ആദായ നികുതി വകുപ്പിന്‍റെ വാഹനത്തിൽ കയറ്റിയാണ് താരത്തെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്സിന്‍റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും ചെയ്തു.

​ചോദ്യം ചെയ്യൽ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ട്

ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. സിനിമയ്ക്ക് താരം വാങ്ങിയ പ്രതിഫലത്തിന്‍റെ കണക്കുകൾ പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെയും ചോദ്യം ചെയ്തത്.

എജിഎസുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ പരിശോധന

എജിഎസ് എന്‍റര്‍ടെയ്ന്‍മെന്‍റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്‍റെ അന്‍പുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു. ഇതിനു പിന്നാലെയാണ് ബിഗിലിലെ നായകനിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. 180 കോടി ബജറ്റിലായിരുന്നു എജിഎസ് ബിഗിൽ നിർമ്മിച്ചതെന്നാണ് റിപ്പോർട്ടുകൾ.

​കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയെന്ന് വിമർശനം

കേന്ദ്ര സർക്കാരിനെതിരെ അടുത്തകാലത്തു വിജയ് നടത്തിയ ചില പരാമർശങ്ങളുടെ പേരിലുള്ള പ്രതികാര നടപടിയാണ് നടക്കുന്നതെന്ന വിമർശനങ്ങൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. മെർസൽ സിനിമ മുതൽ ബിഗിൽ വരെയുള്ള ചിത്രങ്ങളിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ വിമർശനങ്ങളുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാരിനും അണ്ണാ ഡിഎകെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം അടങ്ങുന്നതിന് മുന്നേയാണ് ഈ പ്രതികാര നടപടിയെന്ന വിമർശനം രാഷ്ട്രീയ കേന്ദ്രങ്ങളും ഉയർത്തിക്കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്