ആപ്പ്ജില്ല

റഫാല്‍ കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി

വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി വിവരങ്ങള്‍ ആരാഞ്ഞു

Samayam Malayalam 14 Nov 2018, 5:20 pm
ന്യൂഡൽഹി: റഫാല്‍ വിമാനക്കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി വിധിപറയാന്‍ മാറ്റി. നാല് മണിക്കൂറോളം നീണ്ട വിശദമായ വാദങ്ങള്‍ക്ക് ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി വിധിപറയാനായി മാറ്റിയത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ വിളിച്ചുവരുത്തി കോടതി വിവരങ്ങള്‍ ആരാഞ്ഞിരുന്നു.
Samayam Malayalam supreme court of india.


റഫാല്‍ ഇടപാടില്‍ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ഓഫ്സെറ്റ് കരാറില്‍ മാറ്റംവരുത്തിയത് എന്തിനെന്ന് കോടതി ആരാഞ്ഞു. മുഖ്യകരാറും ഓഫ്സെറ്റ് കരാറും ഒരുമിച്ച് തന്നെയല്ലെ കൊണ്ടുപോകേണ്ടതെന്നും കോടതി ചോദിച്ചു. ബെഞ്ചിലെ ജഡ്ജിയായ ജസ്റ്റീസ് കെഎം ജോസഫ് അറ്റോര്‍ണി ജനറലിനോടാണ് ഇക്കാര്യങ്ങള്‍ ആരാഞ്ഞത്. അതേസമയം കറാറില്‍ പങ്കാളിയെ കണ്ടെത്തിയത് റഫാല്‍ വിമാന നിര്‍മ്മാതാക്കളാണെന്നും കരാറിന്‍റെ വിലവിവരങ്ങള്‍ പുറത്ത് പറയാനാവില്ലെന്നും അറ്റോര്‍ണി ജനറല്‍ മറുപടി നല്‍കി.

ഇതിന് പിന്നാലെയാണ് കേസ് വിധി പറയാന്‍ മാറ്റിയത്. വിമാനങ്ങളുടെ നിരക്ക് സംബന്ധിച്ച വിവരങ്ങളാണ് കേന്ദ്ര സർക്കാ‍ർ നൽകിയത്. മുദ്ര വച്ച കവറിലാണ് കോടതി വിവരങ്ങള്‍ കൈമാറിയിരുന്നത്. ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതിയുടെ കൈവശം ഉള്ളത്

സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സമിതിയുടെ അംഗീകാര പ്രകാരവുമാണ് റഫാല്‍ ഇടപാടെന്നാണ് കേന്ദ്രത്തിൻ്റെ വാദം. ഇന്ത്യയിലെ ഓഫ്‌സെറ്റ് പങ്കാളി ആരാണെന്ന് ഡസോള്‍ട്ട് അറിയിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്