ആപ്പ്ജില്ല

റഫാല്‍ കരാറില്‍ സര്‍ക്കാരിന് ക്ലീന്‍ ചിറ്റ്; സുപ്രീംകോടതി പുന:പരിശോധന തള്ളി

വിവാദമായ റഫാൽ കരാർ പുന:പരിശോധന ഹർജികളിൽ തീർപ്പുണ്ടാക്കി സുപ്രീംകോടതി. കേന്ദ്ര സർക്കാരിന് എതിരെയുള്ള പുന:പരിശോധന ഹർജികൾ തള്ളി. 36 റഫാൽ വിമാനങ്ങൾക്കുള്ള കരാറിന് ക്ലീൻ ചിറ്റ് നൽകി.

Samayam Malayalam 14 Nov 2019, 12:04 pm
ന്യൂഡല്‍ഹി: വിവാദമായ റഫാല്‍ യുദ്ധവിമാനക്കരാറില്‍ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഫ്രഞ്ച് പ്രതിരോധ കമ്പനി ദസോയില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ക്ലീന്‍ചിറ്റ് നല്‍കി.
Samayam Malayalam Le Bourget: A Dassault Rafale fighter jet performs his demonstration flight at P...
റഫാൽ യുദ്ധവിമാനം: കരാറിന് ക്ലീൻ ചിറ്റ് നൽകി സുപ്രീംകോടതി


കരാറില്‍ അപാകതയില്ലെന്ന് ഡിസംബറില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

59,000 കോടിരൂപയോളം മൂല്യമുള്ള റഫാല്‍ കരാര്‍ ഇന്ത്യയിലും ഫ്രാന്‍സിലും വലിയ വിവാദമായിരുന്നു. യുപിഎ കാലത്തെ കരാറില്‍ എന്‍ഡിഎ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങളാണ് അഴിമതി ആരോപണത്തിന് പിന്നില്‍.

2007ല്‍ 126 യുദ്ധവിമാനങ്ങള്‍ക്കാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ ടെണ്ടര്‍ വിളിച്ചത്. ഫ്രഞ്ച് കമ്പനിയായ ദസോയും ഇന്ത്യന്‍ കമ്പനി എച്ച്‍എഎല്ലും തമ്മില്‍ കരാറില്‍ എത്തിയിരുന്നു. പക്ഷേ, 2015ല്‍ പ്രതിരോധ വകുപ്പ് കരാര്‍ പിന്‍വലിച്ചു.

പിന്നീട് 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാരീസ് സന്ദര്‍ശിച്ചപ്പോള്‍ കരാര്‍ പുതുക്കി. പക്ഷേ, വിമാനങ്ങളുടെ എണ്ണം 36 ആക്കി. ഇതോടെ റഫാല്‍ വില നിര്‍ണ്ണയത്തിലും വ്യത്യാസം വന്നു. ഉടന്‍ ഇത് വിവാദമായി.

കഴിഞ്ഞ വര്‍ഷം ഇക്കാര്യത്തില്‍ കോടതി ഇടപെട്ട് അന്വേഷണം നടത്തണം എന്നായിരുന്നു വിവിധ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വിലനിര്‍ണയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വിധിച്ച കോടതി, സര്‍ക്കാര്‍ എടുത്ത തീരുമാനം അപാകതയുള്ളതാണെന്ന് കരുതുന്നില്ലെന്നും പറഞ്ഞു.

ഒക്ടോബറില്‍ ഇന്ത്യ ആദ്യത്തെ റഫാല്‍ വിമാനം സ്വീകരിച്ചിരുന്നു. ഫ്രാന്‍സില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ വകുപ്പ് മന്ത്രി രാജ്‍നാഥ് സിങ്ങ് ആണ് റഫാല്‍ സ്വീകരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്