ന്യൂഡൽഹി: ഇന്ധന വിലയിൽ കേന്ദ്രത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ട്വീറ്റിലൂടെയാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മോദി സർക്കാരിന്റെ 'തെരഞ്ഞെടുപ്പ് ഓഫർ' അവസാനിക്കാൻ പോകുന്നു. പെട്രോൾ ടാങ്കുകൾ ഉടൻ നിറയ്ക്കൂ എന്നാണ് രാഹുലിന്റെ പരിഹാസം. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇന്ധന വില വർദ്ധിച്ചിരുന്നില്ല. ഇന്ധന നികുതി കുറയ്ക്കുകയും ചെയ്തിരുന്നു. മുമ്പും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയങ്ങളിൽ ഇന്ധന വില വർദ്ധനവ് കേന്ദ്രം നിയന്ത്രിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിയുന്ന ഘട്ടങ്ങളിൽ വർദ്ധിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായത്.
Also Read: ഇനി ശ്രദ്ധ സുമിയിൽ; കാർക്കീവിൽ ഇന്ത്യക്കാർ അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിൽ വില വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മാർച്ച് ഏഴിനാണ് യുപിയിലെ അവസാനഘട്ട തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
Also Read: ഇന്ത്യക്കാരെ രക്ഷിക്കാൻ റഷ്യ ആറു മണിക്കൂർ യുദ്ധം നിർത്തിയോ? വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം
റഷ്യ-യുക്രൈൻ അധിനിവേശത്തിനിടെ 2014 ന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 110 രൂപ മുകളിൽ എത്തിയിരുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് മാർച്ച് 1 ന് ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളർ നൽകിയാണ് വാങ്ങിയത്. 2014 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധന വില പ്രതിദിനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് തുടർച്ചയായ 118 ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് വില.
Also Read: ഇനി ശ്രദ്ധ സുമിയിൽ; കാർക്കീവിൽ ഇന്ത്യക്കാർ അവശേഷിക്കുന്നില്ലെന്ന് കേന്ദ്രം
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർദ്ധിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യയിൽ വില വർദ്ധനവ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. മാർച്ച് ഏഴിനാണ് യുപിയിലെ അവസാനഘട്ട തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
Also Read: ഇന്ത്യക്കാരെ രക്ഷിക്കാൻ റഷ്യ ആറു മണിക്കൂർ യുദ്ധം നിർത്തിയോ? വിശദീകരിച്ച് വിദേശകാര്യ മന്ത്രാലയം
റഷ്യ-യുക്രൈൻ അധിനിവേശത്തിനിടെ 2014 ന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ബാരലിന് 110 രൂപ മുകളിൽ എത്തിയിരുന്നു. പെട്രോളിയം മന്ത്രാലയത്തിന്റെ പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ കണക്കനുസരിച്ച് മാർച്ച് 1 ന് ക്രൂഡ് ഓയിൽ ബാരലിന് 102 ഡോളർ നൽകിയാണ് വാങ്ങിയത്. 2014 ആഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇന്ധന വില പ്രതിദിനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട്.
രാജ്യത്ത് തുടർച്ചയായ 118 ദിവസമായി ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ് വില.