ന്യൂഡൽഹി: കര്‍ണാടകയിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകത്തിന്‍റെ പശ്ചാത്തലത്തിൽ ബിജെപിയ്ക്കെതിരെ ലോക്സഭയിൽ മുദ്രാവാക്യം വിളിച്ച് രാഹുൽ ഗാന്ധി. കര്‍ണാടകയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഉത്തരവാദി ബിജെപിയാണെന്നാണ് കോൺഗ്രസിന്‍റെആരോപണം. 17-ാം ലോക്സഭയിൽ ഇതാദ്യമായാണ് രാഹുൽ ബിജെപിയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത്. ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ലോക്സഭയിലെത്തിയപ്പോള്‍ കോൺഗ്രസ് നേതാവ് രഞ്ജൻ ചൗധരി അടക്കം കര്‍ണാടക വിഷയം ലോക്സഭയിൽ ഉന്നയിക്കുകയായിരുന്നു. ബിജെപിക്കാര്‍ കോൺഗ്രസ് എംഎൽഎമാരെ വേട്ടയാടുകയാണെന്നും ബിജെപി നടത്തുന്നത് കുതിരക്കച്ചവടമാണെന്നുമായിരുന്നു രഞ്ജൻ ചൗധരിയുടെ ആരോപണം. എന്നാൽ വിഷയം തിങ്കളാഴ്ച ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കര്‍ ഓം ബിര്‍ളയുടെ മറുപടി. വിഷയത്തിൽ രാജ്നാഥ് സിങ് മറുപടി നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു.
എന്നാൽ ജനാധിപത്യം സംരക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്നായിരുന്നു കോൺഗ്രസ് മറുപടി നല്‍കിയത്. വിഷയം പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ചൗധരി മുദ്രാവാക്യം വിളിക്കാൻ ആരംഭിക്കുകയായിരുന്നു. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, വേട്ടയാടൽ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചൗധരി ഉയര്‍ത്തിയതോടെ രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള കോൺഗ്രസ് എംപിമാരും മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു.
ബിജെപിയ്ക്കെതിരെ പ്രതിപക്ഷ എംഎൽഎമാര്‍ പോസ്റ്ററുകളും ഉയര്‍ത്തി. എന്നാൽ നിങ്ങളെ രാജ്യം ഉറ്റുനോക്കുകയാണെന്നും അച്ചടക്കം പാലിക്കണമെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. മുദ്രാവാക്യം വിളിച്ച എംപിമാരെ സ്പീക്കര്‍ ശാസിച്ചു. ഇത് തങ്ങളുടെ അവകാശമാണെന്ന് കോൺഗ്രസ് എംപിമാര്‍ പറഞ്ഞെങ്കിലും ഇതല്ല നിങ്ങളുടെ അവകാശമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
രാജ്യസഭയിലും കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി ബഹളത്തിന് കാരണമായി. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് കോൺഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും ശൂന്യവേളയിൽ ഉന്നയിക്കാമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വ്യക്തമാക്കുകയായിരുന്നു.
എന്നാൽ ജനാധിപത്യം സംരക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്നായിരുന്നു കോൺഗ്രസ് മറുപടി നല്‍കിയത്. വിഷയം പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് ചൗധരി മുദ്രാവാക്യം വിളിക്കാൻ ആരംഭിക്കുകയായിരുന്നു. സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, വേട്ടയാടൽ രാഷ്ട്രീയം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ചൗധരി ഉയര്‍ത്തിയതോടെ രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള കോൺഗ്രസ് എംപിമാരും മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു.
ബിജെപിയ്ക്കെതിരെ പ്രതിപക്ഷ എംഎൽഎമാര്‍ പോസ്റ്ററുകളും ഉയര്‍ത്തി. എന്നാൽ നിങ്ങളെ രാജ്യം ഉറ്റുനോക്കുകയാണെന്നും അച്ചടക്കം പാലിക്കണമെന്നുമായിരുന്നു സ്പീക്കറുടെ മറുപടി. മുദ്രാവാക്യം വിളിച്ച എംപിമാരെ സ്പീക്കര്‍ ശാസിച്ചു. ഇത് തങ്ങളുടെ അവകാശമാണെന്ന് കോൺഗ്രസ് എംപിമാര്‍ പറഞ്ഞെങ്കിലും ഇതല്ല നിങ്ങളുടെ അവകാശമെന്നായിരുന്നു സ്പീക്കറുടെ മറുപടി.
രാജ്യസഭയിലും കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധി ബഹളത്തിന് കാരണമായി. വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് കോൺഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടെങ്കിലും ശൂന്യവേളയിൽ ഉന്നയിക്കാമെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു വ്യക്തമാക്കുകയായിരുന്നു.