ലണ്ടൻ: ബിജെപിയ്ക്കൊപ്പം രാജ്യത്തിൻ്റെ ഭരണസംവിധാനത്തെയും ഒരേ സമയം നേരിടേണ്ട അവസ്ഥയാണ് കോൺഗ്രസിനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ഭരണസംവിധാനത്തെ ഒരു സംഘടന കൈയ്യടക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേംബ്രിജ് സര്‍വകലാശാലയുടെ ഒരു സംവാദവേദിയിലായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. കോൺഗ്രസ് വല്യേട്ടനല്ലെന്നും കോൺഗ്രസിൻ്റെ സ്ഥാനം മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുകളിലല്ലെന്നും രാഹുൽ ഗാന്ധി ഐഡിയാസ് ഫോര്‍ ഇന്ത്യ കോൺഫറൻസിൽ സംസാരിക്കവേ പറഞ്ഞു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഏകീകൃതമായ നയമോ പ്രത്യയശാസ്ത്രമോ ഇല്ലെന്നും അതിനാൽ കോൺഗ്രസിന് ബിജെപിയെ ഒറ്റയ്ക്ക് നേരിടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെ പുനരുദ്ധരിക്കാനായി രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചു നടന്ന ചിന്തൻ ശിബിറിനു പിന്നാലെയായിരുന്നു മുൻ പാര്‍ട്ടി അധ്യക്ഷനായ രാഹുൽ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍.
Also Read: ഇന്ധനവില വീണ്ടും കുറച്ചു; എക്സൈസ് തീരുവ കേന്ദ്രം കുറച്ചു
അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പല പ്രതിപക്ഷ പാര്‍ട്ടികളും അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോൺഗ്രസ് തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയും നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്യുന്നതിനിടയിലാണ് രാഹുലിൻ്റെ വാക്കുകള്‍ എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് പൊരുതുന്നത് രാജ്യത്തെ തിരിച്ചു പിടിക്കാനാണെന്നും ഇത് ആശയപരമായ പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പരറഞ്ഞു. ശബ്ദമില്ലാത്ത ആത്മാവിന് ഒരര്‍ഥവുമില്ല. ദേശീയതലത്തിൽ ആശയപരമായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണകൂടത്തെ ഡീപ്പ് സ്റ്റേറ്റ് പിടിമുറുക്കിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതു തന്നെയാണ് പാകിസ്ഥാനിലും സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: വധശിക്ഷ വിധിക്കുന്നതിന് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി
സാമ്പത്തികശേഷിയിൽ ബിജെപിയ്ക്കൊപ്പം നിൽക്കാൻ കോൺഗ്രസിനാകില്ല. ഈ സാഹചര്യത്തിൽ ഇന്ധനവിലയും തൊഴിലില്ലായ്മയും ഉയര്‍ത്തിക്കാട്ടി പൊതുജനപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Also Read: ഇന്ധനവില വീണ്ടും കുറച്ചു; എക്സൈസ് തീരുവ കേന്ദ്രം കുറച്ചു
അതേസമയം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പല പ്രതിപക്ഷ പാര്‍ട്ടികളും അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കോൺഗ്രസ് തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുകയും നേതാക്കള്‍ പാര്‍ട്ടി വിടുകയും ചെയ്യുന്നതിനിടയിലാണ് രാഹുലിൻ്റെ വാക്കുകള്‍ എന്നതാണ് ശ്രദ്ധേയം. കോൺഗ്രസ് പൊരുതുന്നത് രാജ്യത്തെ തിരിച്ചു പിടിക്കാനാണെന്നും ഇത് ആശയപരമായ പോരാട്ടമാണെന്നും രാഹുൽ ഗാന്ധി പരറഞ്ഞു. ശബ്ദമില്ലാത്ത ആത്മാവിന് ഒരര്‍ഥവുമില്ല. ദേശീയതലത്തിൽ ആശയപരമായ പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. ഇന്ത്യയുടെ ശബ്ദം അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണകൂടത്തെ ഡീപ്പ് സ്റ്റേറ്റ് പിടിമുറുക്കിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇതു തന്നെയാണ് പാകിസ്ഥാനിലും സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: വധശിക്ഷ വിധിക്കുന്നതിന് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി
സാമ്പത്തികശേഷിയിൽ ബിജെപിയ്ക്കൊപ്പം നിൽക്കാൻ കോൺഗ്രസിനാകില്ല. ഈ സാഹചര്യത്തിൽ ഇന്ധനവിലയും തൊഴിലില്ലായ്മയും ഉയര്‍ത്തിക്കാട്ടി പൊതുജനപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.