ചെന്നൈ: കോച്ചുകളില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് പതിക്കില്ലെന്ന അറിയിപ്പുമായി ദക്ഷിണ റെയിൽവേ. എ വണ്‍, എ, ബി ഗ്രേഡ് സ്റ്റേഷനുകളില്‍ നിന്നു പുറപ്പെടുന്ന ട്രെയിനുകളില്‍ അടുത്ത മാസം ഒന്നു മുതലാണ് ചാര്‍ട്ട് പതിക്കുന്നത് അവസാനിപ്പിക്കുക. ആറുമാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് നടപ്പിലാക്കുന്നത്.
മെയില്‍, ശതാബ്ദി, എക്‌സ്പ്രസ്, രാജധാനി, ഹംസഫര്‍, ഗരീബ്‌രഥ് എക്‌സ്പ്രസ്, തുരന്തോ തുടങ്ങിയ ട്രെയിനുകള്‍ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും. എന്നാൽ സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ ചാര്‍ട്ട് പതിക്കുന്ന സമ്പ്രദായം തുടരും. ചെന്നൈ, എഗ്മൂര്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തേക്ക് നടപ്പാക്കിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ സ്റ്റേഷനുകളിലേക്കു ഇത് വ്യാപിപ്പിക്കുന്നത്.
രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഘട്ടം ഘട്ടമായി റിസര്‍വേഷന്‍ ചാര്‍ട്ടുകൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. കടലാസ് രഹിത റെയില്‍വേ എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. പകരം യാത്രക്കാര്‍ക്കു മൊബൈല്‍ ഫോണ്‍ വഴി തല്‍സമയ വിവരം നല്‍കുന്ന സംവിധാനം റെയിൽവേ ഏർപ്പെടുത്തും.
മെയില്‍, ശതാബ്ദി, എക്‌സ്പ്രസ്, രാജധാനി, ഹംസഫര്‍, ഗരീബ്‌രഥ് എക്‌സ്പ്രസ്, തുരന്തോ തുടങ്ങിയ ട്രെയിനുകള്‍ക്കെല്ലാം ഈ നിയമം ബാധകമായിരിക്കും. എന്നാൽ സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ ചാര്‍ട്ട് പതിക്കുന്ന സമ്പ്രദായം തുടരും. ചെന്നൈ, എഗ്മൂര്‍ സ്റ്റേഷനുകളില്‍ മൂന്നു മാസത്തേക്ക് നടപ്പാക്കിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ സ്റ്റേഷനുകളിലേക്കു ഇത് വ്യാപിപ്പിക്കുന്നത്.
രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഘട്ടം ഘട്ടമായി റിസര്‍വേഷന്‍ ചാര്‍ട്ടുകൾ ഒഴിവാക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. കടലാസ് രഹിത റെയില്‍വേ എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് ഈ നീക്കം. പകരം യാത്രക്കാര്‍ക്കു മൊബൈല്‍ ഫോണ്‍ വഴി തല്‍സമയ വിവരം നല്‍കുന്ന സംവിധാനം റെയിൽവേ ഏർപ്പെടുത്തും.