ന്യൂഡല്‍ഹി: രാത്രി നേരങ്ങളിലെ ട്രെയിൻ യാത്രയിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഫോണിൽ സംസാരിക്കുന്നതും നിയന്ത്രിക്കാനൊരുങ്ങി റെയിൽവേ മന്ത്രാലയം. ട്രെയിൻ യാത്ര കൂടുതൽ സുഖകരമാക്കുന്നതിനായാണ് പുതിയ നീക്കങ്ങൾ. യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ട്രെയിൻ ജീവനക്കാരും ഉത്തരവാദികളായിരിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. രാത്രി പത്ത് മണിയ്ക്ക് ശേഷമാണ് നിയന്ത്രണങ്ങൾ. സഹയാത്രികർ രാത്രിയിൽ ഫോണിൽ ഉച്ചത്തിൽ സംസാരിക്കുന്നതും പാട്ട് കേൾക്കുന്നതും സംബന്ധിച്ച് നിരവധി പരാതികളാണ് മന്ത്രാലയത്തിന് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
Also Read : കൊവിഡ് കേസുകളിൽ നേരിയ കുറവ്; രാജ്യത്ത് 3,33,533 ലക്ഷം പേർക്ക് രോഗബാധ, 525 മരണം
പത്ത് മണിയ്ക്ക് ശേഷം യാത്രികർ ആരും മൊബൈലിലോ മറ്റോ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് വെക്കാനോ പാടില്ല. എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. സംഘമായി യാത്ര ചെയ്യുന്നവർ കൂട്ടം കൂടി സംസാരിക്കാൻ പാടില്ല. സഹയാത്രികരുടെ പരാതിയിൽ നടപടി സ്വീകരിക്കണം.
Also Read : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ഇനി എസ്പിയിൽ; ധർമേന്ദ്ര പ്രതാപ് സിങ് സമാജ്വാദിയിൽ ചേർന്നു
ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആര് പി എഫ് ഉദ്യോഗസ്ഥർ, ഇലക്ട്രീഷ്യന്, കാറ്ററിംഗ്, മെയിന്റനന്‍സ് സ്റ്റാഫുകള്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും റെയില്‍വേ നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമെ അറുപത് വയസ് കഴിഞ്ഞവർ , ശാരീരിക വൈകല്യം ഉള്ളവർ, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ യാത്രികർ എന്നിവർക്ക് റെയിൽവേ സ്റ്റാഫ് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും നിർദേശത്തിലുണ്ട്.
Also Read : കൊവിഡ് കേസുകളിൽ നേരിയ കുറവ്; രാജ്യത്ത് 3,33,533 ലക്ഷം പേർക്ക് രോഗബാധ, 525 മരണം
പത്ത് മണിയ്ക്ക് ശേഷം യാത്രികർ ആരും മൊബൈലിലോ മറ്റോ ഉച്ചത്തിൽ സംസാരിക്കാനോ, പാട്ട് വെക്കാനോ പാടില്ല. എല്ലാ ലൈറ്റുകളും ഓഫ് ചെയ്യണം. സംഘമായി യാത്ര ചെയ്യുന്നവർ കൂട്ടം കൂടി സംസാരിക്കാൻ പാടില്ല. സഹയാത്രികരുടെ പരാതിയിൽ നടപടി സ്വീകരിക്കണം.
Also Read : രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ ഇനി എസ്പിയിൽ; ധർമേന്ദ്ര പ്രതാപ് സിങ് സമാജ്വാദിയിൽ ചേർന്നു
ടിക്കറ്റ് ചെക്കിംഗ് സ്റ്റാഫ്, ആര് പി എഫ് ഉദ്യോഗസ്ഥർ, ഇലക്ട്രീഷ്യന്, കാറ്ററിംഗ്, മെയിന്റനന്‍സ് സ്റ്റാഫുകള്‍ എന്നിവര്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കണമെന്നും റെയില്‍വേ നിര്‍ദ്ദേശിക്കുന്നു. ഇതിന് പുറമെ അറുപത് വയസ് കഴിഞ്ഞവർ , ശാരീരിക വൈകല്യം ഉള്ളവർ, ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീ യാത്രികർ എന്നിവർക്ക് റെയിൽവേ സ്റ്റാഫ് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്നും നിർദേശത്തിലുണ്ട്.