യാത്രക്കാരുടെ സുരക്ഷാകാര്യങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേ വരുത്തുന്ന തുടരെയുള്ള വീഴ്ച്ചകള്‍ പതിവായിരിക്കുകയാണ്. വന്‍ ദുരന്തങ്ങളും അപകടങ്ങളും ഏറെ സംഭവിക്കുന്നുമുണ്ട്. നിരവധി മരണങ്ങളും സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഇതെല്ലാം പരിഹരിക്കാനുള്ള മനുഷ്യ വിഭവശേഷിയോ ഇൻഫ്രാസ്ട്രക്ച്ചറോ ഇപ്പോള്‍ ഇന്ത്യൻ റെയില്‍വേയ്ക്ക് ഇല്ലെന്നു തന്നെ പറയാം.
ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ ശ്രദ്ധയും ഇക്കാര്യങ്ങളിലേക്ക് തിരിയേണ്ട സമയത്താണ് കണ്ണഞ്ചിപ്പിക്കുന്ന സ്വകാര്യ ചടങ്ങുകള്‍ക്ക് തീവണ്ടികള്‍ വിട്ടു കൊടുക്കുന്നത്. റായീസിന്റെ പ്രമോഷനു വേണ്ടി മുംബൈ മുതല്‍ ന്യൂഡല്‍ഹി വരെ രാജധാനി എക്സ്പ്രസ്സില്‍ യാത്ര ചെയ്യാന്‍ ഷാരൂഖ് ഖാന് അനുമതി നല്‍കിയതിന അത്ര ലാഘവത്തോടെ കാണാനാവില്ല. അനുമതി നല്‍കിയെന്ന് മാത്രമല്ല, അതേക്കുറിച്ച് തുടരെയുള്ള അഭിമാനപൂര്‍വമായ ട്വീറ്റുകളും ഉത്തരവാദിത്തപ്പെട്ടവര്‍ എത്രത്തോളം നിസ്സാരമായാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത്?
ചിത്രത്തിന്റെ മാര്‍ക്കറ്റിങ് പോലെ തന്നെ കൊട്ടി ഘോഷിക്കപ്പെട്ട തീവണ്ടിയ യാത്ര ഷാരൂഖ് ഖാന് ആരാധകര്‍ സ്റ്റേഷനുകളിലും തീവണ്ടിയ്ക്കുള്ളിലും തള്ളിക്കയറിയതോടെ സ്ഥിരം യാത്രക്കാരും മറ്റുള്ളവരും ഏറെ ബുദ്ധിമുട്ടിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വഡോദര റെയില്‍വേസ്റ്റേഷനില്‍ ഉണ്ടായ അപകടം നിസ്സാരമായി തള്ളിക്കളയാനാവില്ല. വഡോദരയിലെ പോലീസന്റെ വീഴ്ചയാണെന്നും മറ്റു സ്ഥലങ്ങളില്‍ വളരെ നന്നായി സാഹചര്യത്തെ കൈകാര്യം ചെയ്തു എന്നും വാദിക്കാമെങ്കിലും എവിടെ വേണമെങ്കിലും പാളിപ്പോകാവുന്ന തരത്തില്‍ യാതൊരു പ്ലാനിങുമില്ലാതെ നടത്തിയ ഒരു പരിപാടിയായിരുന്നു അതെന്ന് നിസ്സംശയം പറയാം.
അതിന്റെ ഉത്തരവാദിത്തം താരത്തിന്റെ പിആര്‍ ടീമിനെ പഴിക്കലല്ല. റെയില്‍വേയ്ക്ക് തന്നെയാണ് അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം. രാജ്യം മുഴുവ് വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്വര്ക്കുകളില് ഒന്നാണ് റെയില്‍വേ. ഇത്തരത്തില്‍ ഒരു സ്വകാര്യ പിപാടിയ്ക്ക് അനുവാദം മൂളുന്നതിന് മുമ്പ് ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് വേണ്ടവിധത്തില്‍ ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഒരു ദേശീയ ഇന്സ്റ്റിറ്റ്യൂഷന് എങ്ങനെ ഇത്ര നിരുത്തരവാദിത്തപരമായി പെരുമാറാന്‍ കഴിയുന്നു?
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലൂടെ വെളിവാകുന്ന ഓരോ സ്റ്റേഷനിലേയും ജനത്തിരക്കും കോട്ടയിലെ ലാത്തി ചാര്‍ജ്ജും നിസ്സാമുദ്ദീനില്‍ തൂങ്ങിയാടുന്ന ജനവും ഈ അപകടം എത്രയോ വലുതായേക്കാമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തെ വെളിപ്പെടുത്തുന്നു. കുഭമേളയുടെ സമയത്ത് അലഹബാദില്‍ നടന്ന അപകടത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. അന്നും ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് വന്‍തിരക്കില്‍ നീങ്ങിയതാണ് അപകടത്തിന് കാരണമായത്. സ്വന്തം വീഴ്ച്ചകളില്‍ നിന്ന് പോലും റെയില്‍വേ പാഠം പഠിക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം.
പ്ലാറ്റ്ഫോമിലേക്ക് തള്ളിക്കയറിയ പതിനായിരക്കണക്കിന് ജനങ്ങളില്‍ എത്രപേര്‍ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തിട്ടുണ്ടാവും? ഇത്തരത്തില്‍ സൗജന്യമായി വരാനും പോകാനുമുള്ള സൗജന്യം നല്കാന് ഉദ്ദേശിക്കുന്നുവെങ്കില്‍ അത് സ്ഥിരമായി യാത്രചെയ്യുന്ന ആളിന് നല്‍കൂ.
ബ്ലോഗ് ബൈ രാജേഷ് കൽറ, ചീഫ് എഡിറ്റര്‍, ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്
ENGLISH
HINDI
TWITTER
ഇന്ത്യന്‍ റെയില്‍വേയുടെ മുഴുവന്‍ ശ്രദ്ധയും ഇക്കാര്യങ്ങളിലേക്ക് തിരിയേണ്ട സമയത്താണ് കണ്ണഞ്ചിപ്പിക്കുന്ന സ്വകാര്യ ചടങ്ങുകള്‍ക്ക് തീവണ്ടികള്‍ വിട്ടു കൊടുക്കുന്നത്. റായീസിന്റെ പ്രമോഷനു വേണ്ടി മുംബൈ മുതല്‍ ന്യൂഡല്‍ഹി വരെ രാജധാനി എക്സ്പ്രസ്സില്‍ യാത്ര ചെയ്യാന്‍ ഷാരൂഖ് ഖാന് അനുമതി നല്‍കിയതിന അത്ര ലാഘവത്തോടെ കാണാനാവില്ല. അനുമതി നല്‍കിയെന്ന് മാത്രമല്ല, അതേക്കുറിച്ച് തുടരെയുള്ള അഭിമാനപൂര്‍വമായ ട്വീറ്റുകളും ഉത്തരവാദിത്തപ്പെട്ടവര്‍ എത്രത്തോളം നിസ്സാരമായാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നത്?
ചിത്രത്തിന്റെ മാര്‍ക്കറ്റിങ് പോലെ തന്നെ കൊട്ടി ഘോഷിക്കപ്പെട്ട തീവണ്ടിയ യാത്ര ഷാരൂഖ് ഖാന് ആരാധകര്‍ സ്റ്റേഷനുകളിലും തീവണ്ടിയ്ക്കുള്ളിലും തള്ളിക്കയറിയതോടെ സ്ഥിരം യാത്രക്കാരും മറ്റുള്ളവരും ഏറെ ബുദ്ധിമുട്ടിയതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
വഡോദര റെയില്‍വേസ്റ്റേഷനില്‍ ഉണ്ടായ അപകടം നിസ്സാരമായി തള്ളിക്കളയാനാവില്ല. വഡോദരയിലെ പോലീസന്റെ വീഴ്ചയാണെന്നും മറ്റു സ്ഥലങ്ങളില്‍ വളരെ നന്നായി സാഹചര്യത്തെ കൈകാര്യം ചെയ്തു എന്നും വാദിക്കാമെങ്കിലും എവിടെ വേണമെങ്കിലും പാളിപ്പോകാവുന്ന തരത്തില്‍ യാതൊരു പ്ലാനിങുമില്ലാതെ നടത്തിയ ഒരു പരിപാടിയായിരുന്നു അതെന്ന് നിസ്സംശയം പറയാം.
അതിന്റെ ഉത്തരവാദിത്തം താരത്തിന്റെ പിആര്‍ ടീമിനെ പഴിക്കലല്ല. റെയില്‍വേയ്ക്ക് തന്നെയാണ് അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം. രാജ്യം മുഴുവ് വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നെറ്റ്വര്ക്കുകളില് ഒന്നാണ് റെയില്‍വേ. ഇത്തരത്തില്‍ ഒരു സ്വകാര്യ പിപാടിയ്ക്ക് അനുവാദം മൂളുന്നതിന് മുമ്പ് ഇതിന്റെ വരുംവരായ്കകളെക്കുറിച്ച് വേണ്ടവിധത്തില്‍ ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യാതെ ഒരു ദേശീയ ഇന്സ്റ്റിറ്റ്യൂഷന് എങ്ങനെ ഇത്ര നിരുത്തരവാദിത്തപരമായി പെരുമാറാന്‍ കഴിയുന്നു?
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലൂടെ വെളിവാകുന്ന ഓരോ സ്റ്റേഷനിലേയും ജനത്തിരക്കും കോട്ടയിലെ ലാത്തി ചാര്‍ജ്ജും നിസ്സാമുദ്ദീനില്‍ തൂങ്ങിയാടുന്ന ജനവും ഈ അപകടം എത്രയോ വലുതായേക്കാമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന സത്യത്തെ വെളിപ്പെടുത്തുന്നു. കുഭമേളയുടെ സമയത്ത് അലഹബാദില്‍ നടന്ന അപകടത്തെയാണ് ഇത് ഓര്‍മിപ്പിക്കുന്നത്. അന്നും ഒരു പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റൊന്നിലേക്ക് വന്‍തിരക്കില്‍ നീങ്ങിയതാണ് അപകടത്തിന് കാരണമായത്. സ്വന്തം വീഴ്ച്ചകളില്‍ നിന്ന് പോലും റെയില്‍വേ പാഠം പഠിക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം.
പ്ലാറ്റ്ഫോമിലേക്ക് തള്ളിക്കയറിയ പതിനായിരക്കണക്കിന് ജനങ്ങളില്‍ എത്രപേര്‍ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തിട്ടുണ്ടാവും? ഇത്തരത്തില്‍ സൗജന്യമായി വരാനും പോകാനുമുള്ള സൗജന്യം നല്കാന് ഉദ്ദേശിക്കുന്നുവെങ്കില്‍ അത് സ്ഥിരമായി യാത്രചെയ്യുന്ന ആളിന് നല്‍കൂ.
ബ്ലോഗ് ബൈ രാജേഷ് കൽറ, ചീഫ് എഡിറ്റര്‍, ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡ്
ENGLISH
HINDI