ന്യൂഡൽഹി: രാജ്പഥ് പാതയുടെ പേര് കർത്തവ്യപഥ് എന്നാക്കിമാറ്റിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. അങ്ങനെയെങ്കിൽ രാജസ്ഥാൻ എന്ന പേര് കർത്തവ്യസ്ഥാൻ എന്നാക്കിക്കൂടേയെന്ന് ശശി തരൂർ ചോദിച്ചു. ട്വീറ്റിലൂടെയാണ് തരൂരിന്റെ ചോദ്യം. "രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാക്കി മാറ്റാമെങ്കിൽ എല്ലാ രാജ്ഭവനുകളുടെയും പേര് കർത്തവ്യഭവൻ എന്നാക്കി മാറ്റിക്കൂടെ? എന്തിന് അവിടെ അവസാനിപ്പിക്കണം? രാജസ്ഥാന്റെ പേര് കർത്തവ്യസ്ഥാൻ എന്നാക്കിക്കൂടെ?" തരൂർ ചോദിച്ചു.
രാജ്യ തലസ്ഥാനത്തെ പ്രധാന പാതയായ കർത്തവ്യപഥ് സെപ്തംബർ എട്ടിനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. സെൻട്രൽ വിസ്ത പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഇത്. ഇന്ത്യാ ഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന നവീകരിച്ച പാതയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്.
അടിമത്വത്തിന്റെ മറ്റൊരു പ്രതീകംകൂടി നീക്കം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. കിങ്സ് വേ (രാജ്പഥ്) ചരിത്രത്തിന്റെ ഭാഗമായി മാറ്റപ്പെട്ടിരിക്കുന്നു. അത് എന്നന്നേക്കുമായി മായ്ച്ചു കളഞ്ഞിരിക്കുന്നു. ഇന്ന് കർത്തവ്യപഥിന്റെ രൂപത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊളോണിയൽ കാലത്തു നിന്നും നമ്മൾ പുറത്തുകടന്നിരിക്കുന്നുവെന്നും രാജ്യമാണ് മുഖ്യമെന്ന ചിന്ത എല്ലാവരിലും കർത്തവ്യപഥ് ഉണ്ടാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. കർത്തവ്യപഥ് വെറും ഇഷ്ടികയും കല്ലും നിറഞ്ഞ പാതയല്ല. അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ആദർശങ്ങളുടെയും പാതയാണ്. സെൻട്രൽ വിസ്തയുടെ ഭാഗമായി 608 കോടി രൂപ ചെലവാക്കിയാണ് രാജ്പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യൂ പുതുക്കി പണിതത്. രാജ്പഥ് വീഥിയുടെ പേര് പുനർനാമകരണം ചെയ്യാൻ ന്യൂഡൽഹി കോർപ്പറേഷൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
Read Latest India News and Malayalam News
രാജ്യ തലസ്ഥാനത്തെ പ്രധാന പാതയായ കർത്തവ്യപഥ് സെപ്തംബർ എട്ടിനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. സെൻട്രൽ വിസ്ത പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു ഇത്. ഇന്ത്യാ ഗേറ്റ് മുതൽ രാഷ്ട്രപതി ഭവൻ വരെ നീളുന്ന നവീകരിച്ച പാതയുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവഹിച്ചത്.
അടിമത്വത്തിന്റെ മറ്റൊരു പ്രതീകംകൂടി നീക്കം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. കിങ്സ് വേ (രാജ്പഥ്) ചരിത്രത്തിന്റെ ഭാഗമായി മാറ്റപ്പെട്ടിരിക്കുന്നു. അത് എന്നന്നേക്കുമായി മായ്ച്ചു കളഞ്ഞിരിക്കുന്നു. ഇന്ന് കർത്തവ്യപഥിന്റെ രൂപത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊളോണിയൽ കാലത്തു നിന്നും നമ്മൾ പുറത്തുകടന്നിരിക്കുന്നുവെന്നും രാജ്യമാണ് മുഖ്യമെന്ന ചിന്ത എല്ലാവരിലും കർത്തവ്യപഥ് ഉണ്ടാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. കർത്തവ്യപഥ് വെറും ഇഷ്ടികയും കല്ലും നിറഞ്ഞ പാതയല്ല. അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ആദർശങ്ങളുടെയും പാതയാണ്. സെൻട്രൽ വിസ്തയുടെ ഭാഗമായി 608 കോടി രൂപ ചെലവാക്കിയാണ് രാജ്പഥ് ഉൾപ്പെടുന്ന സെൻട്രൽ വിസ്ത അവന്യൂ പുതുക്കി പണിതത്. രാജ്പഥ് വീഥിയുടെ പേര് പുനർനാമകരണം ചെയ്യാൻ ന്യൂഡൽഹി കോർപ്പറേഷൻ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.
Read Latest India News and Malayalam News