ആപ്പ്ജില്ല

'ചൂടൻ നഗ്നചിത്രങ്ങൾ പ്രതിഫലം, കുടുങ്ങിയത് ഹണിട്രാപ്പിൽ'; സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിയ രാജസ്ഥാന്‍ സ്വദേശി അറസ്‌റ്റിൽ

രാജസ്ഥാനിലെ ജയ്‌സാൽമിർ സ്വദേശിയായ സത്യനാരായണൻ പാലിവാൾ എന്നയാളെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്

Samayam Malayalam 11 Jan 2021, 5:11 pm
ന്യൂഡൽഹി: അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിൽ വിള്ളൽ വീണ സാഹചര്യത്തിൽ അതിർത്തിയിലടക്കം ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. പാകിസ്ഥാൻ, ചൈന, നേപ്പാൾ എന്നീ രാജ്യങ്ങളുമായി പല വിഷയങ്ങളിൽ തർക്കം തുടരുകയാണ്. ചൈനയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. അതിർത്തിയിലടക്കം ഭീഷണിയാകുന്ന പാകിസ്ഥാനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഇന്ത്യ ഒരുക്കമല്ല. ഇതിനിടെ ഇന്ത്യൻ സൈന്യത്തിൻ്റെ രഹസ്യങ്ങൾ പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐക്ക് ചോർത്തി നൽകിയാൾ അറസ്‌റ്റിലായി. വാർത്താ ഏജൻസിയായ എൻഐഎ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
Samayam Malayalam rajasthan man honeytrap by pakistan isi
'ചൂടൻ നഗ്നചിത്രങ്ങൾ പ്രതിഫലം, കുടുങ്ങിയത് ഹണിട്രാപ്പിൽ'; സൈനിക രഹസ്യങ്ങൾ പാകിസ്ഥാന് ചോർത്തിയ രാജസ്ഥാന്‍ സ്വദേശി അറസ്‌റ്റിൽ


അറസ്‌റ്റിലായത് രാജസ്ഥാൻ സ്വദേശി

ഇന്ത്യൻ സൈന്യത്തിൻ്റെ രഹസ്യങ്ങൾ ഐഎസ്ഐക്ക് ചോർത്തി നൽകിയ രാജസ്ഥാൻ സ്വദേശിയാണ് അറസ്‌റ്റിലായത്. രാജസ്ഥാനിലെ ജയ്‌സാൽമിർ സ്വദേശിയായ സത്യനാരായണൻ പാലിവാൾ എന്നയാളെയാണ് സ്‌പെഷ്യൽ ബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. ചാരവൃത്തിയടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്‌ചയാണ് ഇയാൾ പിടിയിലായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

കുടുങ്ങിയത് ഹണിട്രാപ്പിൽ

രാജസ്ഥാൻ സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കിയാണ് ഐഎസ്ഐ വിവരങ്ങൾ ചോർത്തിയത്. അതിർത്തിയിലെ നിർണായക വിവരങ്ങളും പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിനേക്കുറിച്ചും വിവരങ്ങളുമാണ് ഇയാളിൽ നിന്ന് പാകിസ്ഥാൻ ശേഖരിച്ചത്. ഹണിട്രാപ്പ് മുഖേനെയാണ് വിവരങ്ങൾ ചോർത്തിയത്. താനുമായി ബന്ധപ്പെട്ട സ്‌ത്രീകൾ നഗ്നചിത്രങ്ങൾ അയച്ചു നൽകുകയും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങൾ നടത്തുകയും ചെയ്‌തു. ഈ അടുപ്പം കൂടുതൽ ശക്തമാക്കാൻ താൻ വിവരങ്ങൾ കൈമാറി. അതിർത്തിയിൽ സൈന്യം നടത്തിയ നിർണായക നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളും സ്‌ത്രീകളുമായി പങ്കുവച്ചെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.

സ്‌ത്രീകളുമായി ബന്ധം സ്ഥാപിച്ചത് ഫേസ്‌ബുക്കിലൂടെ

വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഐഎസ്ഐയുമായി ബന്ധമുള്ള സ്‌ത്രീകളുമായി ബന്ധം സ്ഥാപിച്ചതെന്ന് സത്യനാരായണൻ പറഞ്ഞു. ഈ അക്കൗണ്ട് വഴിയാണ് വിവരങ്ങൾ കൈമാറിയത്. പൊഖ്‌റാന്‍ ഫയറിങ് റേഞ്ചിനേക്കുറിച്ചും അതിർത്തിയിലെ സൈനിക നീക്കങ്ങളെക്കുറിച്ചുമാണ് അവർ ചോദിച്ചത്. വിവരങ്ങൾ നൽകുന്നതിന് പകരമായി നഗ്ന ചിത്രങ്ങൾ അടക്കമുള്ളവ ലഭിച്ചിരുന്നു. ഫോട്ടോകൾ ലഭിക്കുന്നതിനായി കൂടുതൽ വിവരങ്ങൾ അവരുമായി പങ്കുവച്ചെന്നും അദ്ദേഹം പറഞ്ഞു.

അധികൃതർ നൽകുന്ന വിവരം ഇങ്ങനെ

സത്യനാരായണന് വളരെക്കാലമായി ഐഎസ്ഐയുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞു. ഇയാൾ കുറച്ചുകാലമായി നിരീക്ഷണത്തിലാണ്. കസ്‌റ്റഡിയിലെടുക്കുമ്പോൾ ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചു. സൈനിക വിവരങ്ങൾ അടക്കമുള്ള നിർണായക രേഖകൾ ഫോണിലുണ്ടായിരുന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ടുവെന്ന് അദ്ദേഹം സമ്മതിച്ചു. സൈനിക വിവരങ്ങൾ അടക്കമുള്ളവ കൈവശം വച്ചതായും അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് സിഐഡി (സ്പെഷ്യൽ ബ്രാഞ്ച്) പറഞ്ഞു. സത്യനാരായണൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് അറിയിച്ചു.

കൂടുതൽ ചോദ്യം ചെയ്യൽ നടപടികളിലേക്ക് സംഘം

സത്യനാരായണ പാലിവാളിനെ അന്വേഷണ സംഘം ജയ്‌പൂരിലെത്തിച്ചു. രാജസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസികൾക്കൊപ്പം സൈന്യവും അദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്. മറ്റ് ഏജൻസികളും ചോദ്യം ചെയ്യൽ നടത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജന്‍സി ഹണിട്രാപ്പില്‍ കുടുക്കിയതാണെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. സത്യനാരായണ പാലിവാളിൻ്റെ സഹോദരന്റെ ഭാര്യയാണ് ഗ്രാമത്തിലെ സർ‌പഞ്ച്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്