ആപ്പ്ജില്ല

കൊറോണിൽ։ ബാബാ രാംദേവിനും മറ്റ് നാല് പേര്‍ക്കുമെതിരെ എഫ്ഐആര്‍

കൊറോണില്‍ എന്ന് മരുന്ന് കൊറോണ വൈറസിനെ ഭേദമാക്കും എന്നായിരുന്നു ബാബ രാംദേവിന്റെ അവകാശവാദം. ഇതിനെതിരെ രാജസ്ഥാൻ പോലീസാണ് കേസെടുത്തിരിക്കുന്നത്. വലിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിവച്ചിരുന്നു

Samayam Malayalam 27 Jun 2020, 3:02 pm
കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടെത്തിയതായി പ്രഖ്യാപിച്ച് പതഞ്ജലി ആയുര്‍വേദ കൊറോണില്‍ എന്ന മരുന്ന് കണ്ടെത്തിയെന്ന അവകാശ വാദത്തിന് പിന്നാലെ ബാബാ രാംദേവിനും മറ്റ് നാല് പേര്‍ക്കുമെതിരെ കേസ്. രാജസ്ഥാന്‍ പോലീസാണ് ഇത്തരത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
Samayam Malayalam കൊറോണിലുമായി രാംദേവ്
കൊറോണിലുമായി രാംദേവ്


Also Read : ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക് ഡൗൺ പിൻവലിച്ചു; നാളെ മദ്യശാലകൾ തുറക്കും

കൊറോണില്‍ മരുന്ന് കഴിച്ചാല്‍ കൊവിഡ് രോഗം മാറുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കൊറോണ വൈറസിനെ തുരത്തുമെന്നായിരുന്നു ബാബ രാംദേവിന്റെ അവകാശവാദം. ഹരിദ്വാറില്‍ പതഞ്ജലി ആസ്ഥാനത്ത് വച്ച് ബാബ രാംദേവ് തന്നെയാണ് ഈ മരുന്ന് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്കാണ് ഇത് വഴിവച്ചത്.

വെള്ളിയാഴ്ച രാജസ്ഥാനിലെ ജെയ്പൂര്‍ ജ്യോതി നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഇത്തരത്തില്‍ രാംദേവിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാബാ രാംദേവിനെ കൂടാതെ പതജ്ഞലി സിഇഒ ആചാര്യ ബാലകൃഷ്ണ, ശാസ്ത്രജ്ഞൻ അനുരാഗ് വര്‍ഷനെയ്, എന്‍ഐഎംഎസ് ചെയര്‍മാൻ ബാര്‍ബിര്‍ സിങ്ങ് തോമര്‍ ഡയറക്ടറായ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കെസടുത്തിട്ടുള്ളത്. ഐപിസി 420 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Also Read : വന്ദേ ഭാരത് നാലാം ഘട്ടം ജൂലൈ മുതല്‍; വിമാനങ്ങളുടെ വിശദവിവരങ്ങള്‍ ഇങ്ങനെ

കൊവിഡ് രോഗം ഭേദമാക്കാൻ മരുന്ന് കണ്ടുപിടിച്ചെന്ന് പരസ്യം നൽകിയ യോഗ ആചാര്യൻ രാംദേവിന്റെ പതഞ്ജലി ആയുർവേദയോട് നേരത്തെ കേന്ദ്രസർക്കാർ വിശദീകരണം തേടിയിരുന്നു. മരുന്നിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു, ഗവേഷണ ഫലം എന്താണ്, ഏത് ആശുപത്രിയിലാണ് പരീക്ഷണം നടത്തിയത്, ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി കമ്പനി നേടിയിട്ടുണ്ടോ, ക്ലിനിക്കല്‍ പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടോ, ലൈസന്‍സിന്റെ പകര്‍പ്പ് തുടങ്ങിയ കാര്യങ്ങള്‍ ഉടന്‍ തന്നെ നൽകണമെന്ന് ആയുഷ് മന്ത്രാലയവും പതജ്ഞലിയോട് ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്