ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനി കാന്ത്. ഒരു രാഷ്ട്രീയ പാർട്ടിക്കും പിന്തുണ നൽകില്ലെന്നും തൻെറ ചിത്രങ്ങൾ പ്രചരണത്തിന് ഉപയോഗിക്കരുതെന്നും രജനി പ്രസ്താവനയിൽ പറഞ്ഞു. രജനി മക്കൾ മണ്ഡ്രം, രജനി ഫാൻ ക്ലബ്ബ് എന്നിവയുടെ ചിത്രങ്ങളോ മറ്റോ ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ ആരെയും പിന്തുണക്കുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയും എൻെറ ചിത്രമോ പ്രസ്താവനയോ പ്രചരണത്തിന് ഉപയോഗിക്കാൻ പാടുള്ളതല്ല," രജനികാന്ത് പ്രസ്താവനയിൽ പറഞ്ഞു. തമിഴ്നാടിൻെറ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കണമെന്നും രജനി പറഞ്ഞു.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനികാന്ത് പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി രജനികാന്ത് രാഷ്ട്രീത്തിലേക്ക് എത്തുമോ എന്ന് വിഷയത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.
പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രജനികാന്ത് പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി രജനികാന്ത് രാഷ്ട്രീത്തിലേക്ക് എത്തുമോ എന്ന് വിഷയത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നു.