ആപ്പ്ജില്ല

രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.

Samayam Malayalam 6 Sept 2018, 2:52 pm
ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണമെന്ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു. പേരറിവാളൻ ഉൾപ്പടെയുള്ളവരെ ജയിൽ മോചിതരാക്കണമെന്ന തമിഴ്‍നാട് സർക്കാരിന്റെ നിലപാടിനെ ശരി വെച്ച് കൊണ്ടാണ് സുപ്രീം കോടതി വിധി. മകന് വേണ്ടി 22 വർഷം നടത്തിയ പോരാട്ടത്തിനൊടുവിൽ ഈ വിധി വന്നതിൽ സന്തോഷമെന്ന് പേരറിവാളന്റെ അമ്മ ആർപ്പുതമ്മാൾ പ്രതികരിച്ചു. നാളെ തന്നെ തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണുമെന്നും അവർ അറിയിച്ചു. ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
Samayam Malayalam rajiv gandhi assasination


1991 മെയ് 21നാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ തമിഴ് പുലികൾ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് വധിച്ചത്. മനുഷ്യ ബോംബായി എത്തിയ തേന്മൊഴി രാജരത്‌നം എന്ന ധനുവായിരുന്നു രാജീവിനെ വധിച്ചത്. പേരറിവാളൻ, നളിനി,ശാന്തൻ,മുരുഗൻ എന്നീ ഏഴു പേരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ തന്നെ നിലപാടെടുത്തിരുന്നു.ഗവർണർ ദയാഹർജി പരിഗണിക്കണമെന്നും പ്രതികളെ മോചിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്