അതിർത്തി കടന്നത് ആക്രമിച്ചത് രണ്ടല്ല, മൂന്നു തവണ: രാജ്നാഥ് സിങ്

ഇന്ത്യ 2016ൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കാണ് ആദ്യത്തെ ആക്രമണമായി രാജ്‍‍നാഥ് സിങ് ചൂണ്ടിക്കാട്ടിയത്. രണ്ടാമത്തെ ആക്രമണം ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണം. എന്നാൽ മൂന്നാമത്തെ ആക്രമണത്തെക്കുറിച്ച് പറയാനാകില്ലെന്ന് രാജ്‍‍നാഥ് സിങ് പറഞ്ഞു. കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാജ്‍‍നാഥ് സിങിന്‍റെ പരാമര്‍ശം.

Samayam Malayalam 9 Mar 2019, 5:27 pm

ഹൈലൈറ്റ്:

  • ഇന്ത്യ പാക് അതിര്‍ത്തി കടന്ന് മൂന്ന് വട്ടം ആക്രമിച്ചിട്ടുണ്ടെന്ന് രാജ്‍‍നാഥ് സിങ്
  • മൂന്നാമത്തെ ആക്രമണത്തെപ്പറ്റി വെളിപ്പെടുത്താൻ കഴിയില്ലെന്ന് മന്ത്രി
  • മന്ത്രിയുടെ പരാമര്‍ശം കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam
ബെംഗലുരു: ഇന്ത്യ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയിൽ മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യൻ സേനകള്‍ വിജയകരമായി മൂന്ന് വട്ടം അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാൽ മൂന്നാമത്തെ ആക്രമണത്തെപ്പറ്റി വെളിപ്പെടുത്താൻ തനിക്ക് കഴിയില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യ 2016ൽ നടത്തിയ സര്‍ജിക്കൽ സ്ട്രൈക്കാണ് ആദ്യത്തെ ആക്രമണമായി രാജ്‍‍നാഥ് സിങ് ചൂണ്ടിക്കാട്ടിയത്. രണ്ടാമത്തെ ആക്രമണം ബാലകോട്ടിൽ നടത്തിയ വ്യോമാക്രമണം. എന്നാൽ മൂന്നാമത്തെ ആക്രമണത്തെക്കുറിച്ച് പറയാനാകില്ലെന്ന് രാജ്‍‍നാഥ് സിങ് പറഞ്ഞു. കര്‍ണാടകയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാജ്‍‍നാഥ് സിങിന്‍റെ പരാമര്‍ശം.

ഇന്ത്യ മൂന്നാമതും പാക് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന മന്ത്രിയുടെ പരാമര്‍ശം ബിജെപി പ്രവര്‍ത്തകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. ഫെബ്രുവരി 14ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പുൽവാമയിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ത്യ പാക്കിസ്ഥാനിലെ ബാലകോട്ടിലെ ജെയ്ഷ് കേന്ദ്രത്തിന് നേര്‍ക്ക് വ്യോമാക്രമണം നടത്തിയത്. 2016ൽ ഉറി ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖ മറികടന്ന് പാക് സൈന്യത്തിന് തിരിച്ചടി നല്‍കിയത്.

ബാലകോട്ട് വ്യോമാക്രമണം ലക്ഷ്യം കണ്ടില്ലെന്നും കെട്ടിടത്തിന് കേടുപാടുകളില്ലെന്നുമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ വ്യോമാക്രമണം വിജയിച്ചതിന് തെളിവ് ചോദിച്ച് പ്രതിപക്ഷ നേതാക്കളടക്കം രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് മൂന്ന് വട്ടം ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതായി ആഭ്യന്തരമന്ത്രിയുടെ അവകാശവാദം.

ആര്‍ട്ടിക്കിള്‍ ഷോ

ഇന്ത്യയുടെ സ്പന്ദനങ്ങൾ കൃത്യമായി അറിയാം സമയം മലയാളത്തിലൂടെ. ദേശീയ രാഷ്ട്രീയത്തിന് പുറമെ, രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളിലെ ഓരോ പ്രാദേശിക രാഷ്ട്രീയ വാർത്തകളും പക്ഷപാദമില്ലാതെ ഇന്ത്യ ന്യൂസ് സെക്ഷനിലൂടെ (India News) അറിയാൻ സാധിക്കും. രാഷ്ട്രീയ വാർത്തകൾക്ക് പുറമെ, സർക്കാരുകൾ ജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്ന പദ്ധതികളും മറ്റ് അടിസ്ഥാന സൗകര്യവികസനത്തേക്കുറിച്ചുള്ള വിവരങ്ങളും ഏറ്റവും പെട്ടെന്ന് വായനക്കാരിലേക്ക് വിവരങ്ങൾ എത്തിക്കാനാകുന്ന തരത്തിലാണ് സമയം മലയാളം (Latest National News) സെക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ വാർത്തകൾക്ക് പുറമെ, ബ്രേക്കിങ് സ്വഭാവമുള്ള സംഭവവികാസങ്ങൾ പൊടിപ്പും തൊങ്ങലും ചേർക്കാതെ (Today Malayalam News ) സമ​ഗ്രമായി പഠിച്ച് വിശദമായ ആർട്ടിക്കളുളാണ് നൽകുക. രാഷ്ട്രീയ സ്വഭാവമുള്ള വാർത്തകൾക്ക് പുറമെ, രാജ്യത്തെ ഞെട്ടിച്ച കൊലപാതകങ്ങളും മറ്റും ആധികാരികതയോടെ നൽകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വേ​ഗത എന്നതിനേക്കാൾ സമ​ഗ്രത എന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്. അതിനാൽ തന്നെ വിശദമായി പഠിച്ചതിന് ശേഷമായിരിക്കും സമയം മലയാളം ഓരോ വാർത്തയും വായനക്കാരനിലേക്ക് എത്തിക്കുന്നത്. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള എല്ലാ പ്രധാനപ്പെട്ട വാർത്തകളും (Malayalam India News) നിങ്ങൾക്ക് അറിയാൻ താത്പര്യമുള്ള വിഷയങ്ങളും ഈ വാർത്താ പോർട്ടലിലൂടെ ലഭ്യമാകും. വാർത്തകൾക്ക് പുറമെ വാർത്തകളുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യുന്ന വീഡിയോകളും അനുബന്ധ വിവരങ്ങളും ഈ സെക്ഷനിൽ ലഭ്യമാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് വാർത്തകളും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ സാധ്യതയുള്ള വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളേക്കുറിച്ചും വിശദമായ വാർത്തകളും പഠനങ്ങളും ഞങ്ങൾ നടത്തുന്നുണ്ട്. സൗത്ത് റൗണ്ടപ്പ്, റോഡ് ടു ഫ്യൂച്ചർ, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കോർട്ട് റൂം തുടങ്ങിയ വിശകലന പരിപാടികളും സമയം മലയാളത്തിന്റെ ഭാ​ഗമായി ചെയ്യുന്നുണ്ട്." with "സിനിമ, ടെലിവിഷന്‍ മേഖലകളിലെ പുതുപുത്തന്‍ വിശേഷങ്ങളും വാര്‍ത്തകളും, മൂവി റിവ്യൂകളും കൃത്യമായി വസ്തുനിഷ്ഠതയോടെ അവതരിപ്പിക്കുന്നു. താരങ്ങളുടെ ഫോട്ടോ ഷൂട്ടുകള്‍ ഉള്‍പ്പെടുത്തി ഫോട്ടോ ഗ്യാലറിയും കാണാനാവും. താരങ്ങളുടെ അഭിമുഖങ്ങളും, സ്‌പെഷല്‍ സ്്‌റ്റോറികളും, വിശേഷ ദിനങ്ങളുമെല്ലാം അറിയാനും സാധിക്കും
ട്രെൻഡിങ്Open App