ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒൻപതിന് രാവിലെ 11ന് നടക്കുമെന്ന് രാജ്യസഭാ ചെയർമാന്‍ വെങ്കയ്യ നായിഡു അറിയിച്ചു. നാമ നിര്‍ദ്ദേശ പത്രികകള്‍ ആഗസ്ത് എട്ടിനു മുന്‍പ് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യസഭാംഗമെന്ന നിലയില്‍ ജൂണില്‍ പി ജെ കുര്യന്‍റെ കാലാവധി അവസാനിച്ചതോടെ ഉപാധ്യക്ഷന്‍റെ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനു സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആവശ്യമായ ഭൂരിപക്ഷമില്ല.
രാജ്യസഭയിൽ പ്രാതിനിധ്യമുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാനാണു മുന്നണിയുടെ ശ്രമം. മികച്ച സ്ഥാനാർഥിയെ നിർത്തി വിജയിപ്പിച്ച് 2019ലെ പൊതുതിരഞ്ഞെടുപ്പിനായി വിശാല പ്രതിപക്ഷം വിപുലപ്പെടുത്താനുളള ശ്രമത്തിലാണ് പ്രതിപക്ഷം പാര്‍ട്ടികള്‍.
രാജ്യസഭാംഗമെന്ന നിലയില്‍ ജൂണില്‍ പി ജെ കുര്യന്‍റെ കാലാവധി അവസാനിച്ചതോടെ ഉപാധ്യക്ഷന്‍റെ പദവി ഒഴിഞ്ഞു കിടക്കുകയാണ്. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനു സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാൻ ആവശ്യമായ ഭൂരിപക്ഷമില്ല.
രാജ്യസഭയിൽ പ്രാതിനിധ്യമുള്ള പ്രാദേശിക പാർട്ടികളുടെ പിന്തുണയോടെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാനാണു മുന്നണിയുടെ ശ്രമം. മികച്ച സ്ഥാനാർഥിയെ നിർത്തി വിജയിപ്പിച്ച് 2019ലെ പൊതുതിരഞ്ഞെടുപ്പിനായി വിശാല പ്രതിപക്ഷം വിപുലപ്പെടുത്താനുളള ശ്രമത്തിലാണ് പ്രതിപക്ഷം പാര്‍ട്ടികള്‍.