ആപ്പ്ജില്ല

രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്

123 വോട്ടുകൾ നേടുന്ന സ്ഥാനാർഥി ഉപാധ്യക്ഷ പദവിയിൽ വരും.

Samayam Malayalam 9 Aug 2018, 11:29 am
ന്യൂഡൽഹി: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. സർക്കാർ ന്യൂനപക്ഷമായ രാജ്യസഭയിൽ വിജയം കൈവരിക്കൽ എൻഡിഎ സ്ഥാനാർഥിക്ക് എളുപ്പമാകില്ലെന്നാണ് സൂചന. കോൺഗ്രസിലെ ബി.കെ.ഹരിപ്രസാദാണ് പ്രതിപക്ഷ സ്ഥാനാർഥി. പ്രതിപക്ഷ സഹായമില്ലാതെ വിജയിക്കാൻ സാധ്യതയില്ലെന്ന് മനസിലാക്കിയ ബിജെപി ജനതാദൾ യുവിലെ ഹരിവംശ നാരായൺ സിംഗിനെയാണ് സ്ഥാനാര്ഥിയാക്കിയിരിക്കുന്നത്. എൻസിപി നേതാവ് വന്ദന ചവാനെ സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാൻ നടത്തിയ ശ്രമം ഫലം കണ്ടില്ല.
Samayam Malayalam ബി.കെ.ഹരിപ്രസാദ്


ബിഎസ്‌പി നേതാവ് സതീഷ് ചന്ദ്ര മിശ്ര വന്ദനയുടെ പേര് നിർദേശിക്കുകയും തൃണമൂൽ കോൺഗ്രസ് രാജ്യസഭാ നേതാവ് ഡെറിക് ഒബ്റേൻ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാൽ എൻസിപി മതിയായ താല്പര്യം കാണിക്കാതെയിരുന്നതോടെ പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിനോട് പൊതു സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. 244 അംഗങ്ങളുള്ള രാജ്യസഭയിൽ 123 വോട്ടുകൾ നേടുന്ന സ്ഥാനാർഥി ഉപാധ്യക്ഷ പദവിയിൽ വരും. വൈ.എസ്.ആർ കോൺഗ്രസ് എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ശിവസേനയും ബിജെപിയും തമ്മിലുള്ള പിണക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ എൻഡിഎ സ്ഥാനാർഥിയുടെ വിജയ സാധ്യത മങ്ങും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്