ന്യൂഡൽഹി: കര്‍ണാടക തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന രാഷ്ട്രീയ സംഭവവികാസങ്ങളിൽ അസംതൃപ്തി അറിയിച്ച് മുതിര്‍ന്ന അഭിഭാഷകൻ രാം ജഠ്‍മലാനി. തന്‍റെ ഇനിയുള്ള ഒരേയൊരു ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുറത്താക്കുക എന്നതാണെന്ന് അദ്ദേഹം പ്രതികരിച്ചു. കര്‍ണാടകയിൽ നടക്കുന്നത് കുതിരപ്പന്തയമല്ല, കഴുതപ്പന്തയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിൽ ബിജെപിയ്ക്ക് സര്‍ക്കാരുണ്ടാക്കാൻ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെ അദ്ദേഹം ശക്തമായ ഭാഷയിൽ വിമര്‍ശിച്ചു. ഗവര്‍ണറുടെ അനുമതി എല്ലാവരും കാണെ അഴിമതി നടത്താനുള്ള സാഹചര്യമൊരുക്കലാണെന്നു ജഠ്മലാനി വാര്‍ത്താ ഏജൻസിയോട് പറഞ്ഞു. സുപ്രീം കോടതിയിലുള്ള വിശ്വാസം തനിക്ക് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്നും ജഠ്മലാനി പറഞ്ഞു.
ഗവര്‍ണറുടെ നടപടിയ്ക്കെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കര്‍ണാടകയിൽ ബിജെപിയ്ക്ക് സര്‍ക്കാരുണ്ടാക്കാൻ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടിയെ അദ്ദേഹം ശക്തമായ ഭാഷയിൽ വിമര്‍ശിച്ചു. ഗവര്‍ണറുടെ അനുമതി എല്ലാവരും കാണെ അഴിമതി നടത്താനുള്ള സാഹചര്യമൊരുക്കലാണെന്നു ജഠ്മലാനി വാര്‍ത്താ ഏജൻസിയോട് പറഞ്ഞു. സുപ്രീം കോടതിയിലുള്ള വിശ്വാസം തനിക്ക് ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്നും ജഠ്മലാനി പറഞ്ഞു.
ഗവര്‍ണറുടെ നടപടിയ്ക്കെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.