ബംഗളുരു: സ്ത്രീകൾക്ക് ദൈവത്തിനു മുന്നിൽ സമത്വം ലഭിക്കേണ്ട സമയമാണിതെന്ന് ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ബംഗളുരു ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
90 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ദളിത് വിഭാഗക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയിൽ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളാണ് അതിന് മാറ്റം വരുത്തിയത്. വൈക്കത്ത് ക്ഷേത്ര പ്രവേശന സത്യാഗ്രഹം ആരംഭിച്ചു. ഒബിസി വിഭാഗത്തിൽപ്പെട്ട മൂന്നുപേർ കൈകൾ കോർത്തുപിടിച്ച് ക്ഷേത്ര പ്രവേശനം നടത്തി. അവർ അടികൊണ്ടുവീണപ്പോൾ മറ്റുള്ളവർ അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിൽ മൂന്നുതരത്തിലുള്ള സമത്വമുണ്ട്. നിയമത്തിനു മുമ്പിലുള്ള സമത്വം, നിത്യ ജീവിതത്തിലുള്ള സമത്വം, ദൈവങ്ങൾക്കു മുമ്പിലുള്ള സമത്വം. ദൈവത്തിനു മുമ്പിൽ സ്ത്രീകൾക്ക് സമത്വം ലഭിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണം ദൈനംദിന യാഥാർത്ഥ്യമായി മാറുന്ന കാലമാണിത്. മീ ടൂ വാർത്തകൾ അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൂഷണത്തിനിരയായ സ്ത്രീകൾ അത് ഉറക്കെ പറയുന്നതിനെ താൻ അഭിനന്ദിക്കുകയാണെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേർത്തു.
90 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ ദളിത് വിഭാഗക്കാർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. 1920കളുടെ പകുതിയിൽ ശ്രീനാരായണ ഗുരുവിനെപ്പോലുള്ള സാമൂഹ്യ പരിഷ്കർത്താക്കളാണ് അതിന് മാറ്റം വരുത്തിയത്. വൈക്കത്ത് ക്ഷേത്ര പ്രവേശന സത്യാഗ്രഹം ആരംഭിച്ചു. ഒബിസി വിഭാഗത്തിൽപ്പെട്ട മൂന്നുപേർ കൈകൾ കോർത്തുപിടിച്ച് ക്ഷേത്ര പ്രവേശനം നടത്തി. അവർ അടികൊണ്ടുവീണപ്പോൾ മറ്റുള്ളവർ അത് ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിൽ മൂന്നുതരത്തിലുള്ള സമത്വമുണ്ട്. നിയമത്തിനു മുമ്പിലുള്ള സമത്വം, നിത്യ ജീവിതത്തിലുള്ള സമത്വം, ദൈവങ്ങൾക്കു മുമ്പിലുള്ള സമത്വം. ദൈവത്തിനു മുമ്പിൽ സ്ത്രീകൾക്ക് സമത്വം ലഭിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണം ദൈനംദിന യാഥാർത്ഥ്യമായി മാറുന്ന കാലമാണിത്. മീ ടൂ വാർത്തകൾ അതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൂഷണത്തിനിരയായ സ്ത്രീകൾ അത് ഉറക്കെ പറയുന്നതിനെ താൻ അഭിനന്ദിക്കുകയാണെന്നും രാമചന്ദ്ര ഗുഹ കൂട്ടിച്ചേർത്തു.