സൂറത്ത്: ഗുജറാത്തിലെ സ്വാമി നാരായൺ ക്ഷേത്രത്തിലെത്തിയ 22കാരിയെ പൂജാരി ബലാത്സംഗം ചെയ്തതായി പരാതി. കരണ്‍ സ്വരൂപ്ദാസ് ബാബുഭായി സാവനി എന്ന 24കാരൻ പൂജാരിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അമ്മയുടെ ശസ്ത്രക്രിയയ്ക്കായി സഹായം ചോദിച്ചെത്തിയ യുവതിയെ രണ്ടുതവണ പൂജാരി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ ശസ്ത്രക്രിയയ്ക്കായുള്ള പണം പൂജാരിയെ കണ്ടാൽ ലഭിക്കുമെന്നറിഞ്ഞിതിനെത്തുടർന്നാണ് പെൺകുട്ടി ഇയാളെ സമീപിച്ചത്. പണം നൽകാമെന്നു പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പൂജാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പണം നൽകാതെ പറഞ്ഞയച്ചു. ചൊവ്വാഴ്ച പണം നൽകാമെന്നു പറഞ്ഞ് സ്വരൂപ്ദാസ് പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷം വീണ്ടും ബലാത്സംഗം ചെയ്തു. രക്ഷിതാക്കളോട് പെൺകുട്ടി കാര്യം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിൽ പൂജാരിയുടെ മുറിയിൽനിന്നും ഗർഭനിരോധന ഉറകൾ പൊലീസ് കണ്ടെത്തി.
ഹൃദ്രോഗത്തെത്തുടർന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് ജോലിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്.
അമ്മയുടെ ശസ്ത്രക്രിയയ്ക്കായുള്ള പണം പൂജാരിയെ കണ്ടാൽ ലഭിക്കുമെന്നറിഞ്ഞിതിനെത്തുടർന്നാണ് പെൺകുട്ടി ഇയാളെ സമീപിച്ചത്. പണം നൽകാമെന്നു പറഞ്ഞ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി പൂജാരി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് പണം നൽകാതെ പറഞ്ഞയച്ചു. ചൊവ്വാഴ്ച പണം നൽകാമെന്നു പറഞ്ഞ് സ്വരൂപ്ദാസ് പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷം വീണ്ടും ബലാത്സംഗം ചെയ്തു. രക്ഷിതാക്കളോട് പെൺകുട്ടി കാര്യം പറയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്നുനടത്തിയ പരിശോധനയിൽ പൂജാരിയുടെ മുറിയിൽനിന്നും ഗർഭനിരോധന ഉറകൾ പൊലീസ് കണ്ടെത്തി.
ഹൃദ്രോഗത്തെത്തുടർന്ന് പെൺകുട്ടിയുടെ അമ്മയ്ക്ക് ജോലിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പൂജാരിയെ അറസ്റ്റ് ചെയ്തത്.