മുംബൈ: രോഗബാധിതനായ മുൻ ജീവനക്കാരനെ തേടി വ്യവസായ പ്രമുഖൻ രത്തൻ ടാറ്റാ എത്തിയത് ഏറെ ചര്‍ച്ചയാകുന്നു. കൊവിഡ് -19 പശ്ചാത്തലത്തിലും പൂനയിലെത്തി സഹപ്രവർത്തകനെ കണ്ടതാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
Also Read : പശുക്കളെക്കുറിച്ച് പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍; 'ഗോ വിജ്ഞാൻ' വിജയികൾക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും
ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ആണ് ഇരുവരുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.
മുംബൈയിൽ നിന്നും പൂനയിലെത്തിയാണ് രത്തൻ ടാറ്റ സഹപ്രവര്‍ത്തകനെ സന്ദര്‍ശിച്ചത്. രണ്ട് വർഷത്തോളമായി രോഗശയ്യയിലായ ജീവനക്കാരനെ കാണാനാണ് 83ാം വയസിൽ അദ്ദേഹം യാത്ര ചെയ്ത് എത്തിയത്. മുംബൈയിൽ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.
Also Read : കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നു: ആറ് ജില്ലകളില്‍ ആശങ്ക; മരണ നിരക്കും ഉയരുന്നു
രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് പറഞ്ഞാണ് ലിങ്ക്ഡ് ഇന്‍ കുറിപ്പ് തുടങ്ങുന്നത്. രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരൻ. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അസുഖബാധിതനായി കഴിയുകയായിരുന്ന മുൻ ജീവനക്കാരനെ സന്ദര്‍ശിക്കുന്നതിനായി പൂനയിലെ ഫ്രണ്ടസ് സൊസൈറ്റിയിൽ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാ ജീവനക്കാരില്ല.. വിശ്വസ്ഥനായ ജീവനക്കാരനോടുള്ള പ്രതിജ്ഞാബദ്ധ മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കേണ്ടതുണ്ട്. താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നും നീളുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
Also Read : പശുക്കളെക്കുറിച്ച് പരീക്ഷയുമായി കേന്ദ്ര സര്‍ക്കാര്‍; 'ഗോ വിജ്ഞാൻ' വിജയികൾക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും
ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായി ആണ് ഇരുവരുടേയും ചിത്രങ്ങള്‍ സമൂഹമാധ്യമമായ ലിങ്ക്ഡ് ഇന്നിൽ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്.
മുംബൈയിൽ നിന്നും പൂനയിലെത്തിയാണ് രത്തൻ ടാറ്റ സഹപ്രവര്‍ത്തകനെ സന്ദര്‍ശിച്ചത്. രണ്ട് വർഷത്തോളമായി രോഗശയ്യയിലായ ജീവനക്കാരനെ കാണാനാണ് 83ാം വയസിൽ അദ്ദേഹം യാത്ര ചെയ്ത് എത്തിയത്. മുംബൈയിൽ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.
Also Read : കേരളത്തില്‍ കൊവിഡ് വ്യാപനം കൂടുന്നു: ആറ് ജില്ലകളില്‍ ആശങ്ക; മരണ നിരക്കും ഉയരുന്നു
രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് പറഞ്ഞാണ് ലിങ്ക്ഡ് ഇന്‍ കുറിപ്പ് തുടങ്ങുന്നത്. രത്തൻ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരൻ. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അസുഖബാധിതനായി കഴിയുകയായിരുന്ന മുൻ ജീവനക്കാരനെ സന്ദര്‍ശിക്കുന്നതിനായി പൂനയിലെ ഫ്രണ്ടസ് സൊസൈറ്റിയിൽ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാ ജീവനക്കാരില്ല.. വിശ്വസ്ഥനായ ജീവനക്കാരനോടുള്ള പ്രതിജ്ഞാബദ്ധ മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കേണ്ടതുണ്ട്. താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ എന്നും നീളുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.