ന്യൂഡൽഹി: മുത്തലാഖ് ബിൽ നാളെ രാജ്യസഭയിൽ അവതരിപ്പിക്കും. നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ആണ് ബില്‍ അവതരിപ്പിക്കുന്നു. ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് ബില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല. ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മുന്‍പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നതാണ്. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. രണ്ട് തവണ ബില്‍ രാജ്യസഭയില്‍ കഴിഞ്ഞ സെഷനില്‍ അവതരിപ്പിച്ചതാണ്. അപ്പോഴെല്ലാം കനത്ത എതിര്‍പ്പാണ് നേരിടേണ്ടി വന്നത്.
പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബില്‍ പാസായാല്‍ മാത്രമാണ് ബിൽ നിയമപ്രാബല്യം നേടുന്നത്. സെലക്‌ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയം വോട്ടിനിടണമെന്നാണ് കോണ്‍ഗ്രസിൻ്റെയും പ്രതിപക്ഷ കക്ഷികളുടേയും ആവശ്യം. മുത്തലാഖ് വിശ്വാസ വിഷയമല്ല ലിംഗസമത്വത്തിന്‍റെ പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലോക് സഭയില്‍ നേരത്തെ പാസായ ബില്‍ ആണിത്.
പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ബില്‍ പാസായാല്‍ മാത്രമാണ് ബിൽ നിയമപ്രാബല്യം നേടുന്നത്. സെലക്‌ട് കമ്മിറ്റിക്ക് വിടുന്ന പ്രമേയം വോട്ടിനിടണമെന്നാണ് കോണ്‍ഗ്രസിൻ്റെയും പ്രതിപക്ഷ കക്ഷികളുടേയും ആവശ്യം. മുത്തലാഖ് വിശ്വാസ വിഷയമല്ല ലിംഗസമത്വത്തിന്‍റെ പ്രശ്‌നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ലോക് സഭയില്‍ നേരത്തെ പാസായ ബില്‍ ആണിത്.