മുംബൈ: റിസർവ് ബാങ്ക് (ആർ.ബി.ഐ) ഡെപ്യൂട്ടി ഗവർണർ വിരൽ ആചാര്യ സ്ഥാനം രാജിവെച്ചു. കാലാവധി തികയാൻ ആറുമാസം ബാക്കിനിൽക്കെയാണ് അപ്രതീക്ഷിതമായി രാജി. റിസർവ് ബാങ്ക് ഗവർണറായിരുന്ന ഉർജിത് പട്ടേലിന്റെ പാത പിന്തുടര്ന്ന് തന്നെയാണ് വിരൽ ആചാര്യയുടേയും പെട്ടെന്നുള്ള ഈ നീക്കം. കാലാവധി പൂർത്തിയാക്കാതെ റിസർവ് ബാങ്കിൽനിന്നു രാജിവെയ്ക്കുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ആചാര്യ. രഘുറാം രാജൻ, ഉർജിത് പട്ടേൽ എന്നിവരാണ് ഇത്തരത്തിൽ രാജിവെച്ചിട്ടുള്ളത്. കേന്ദ്രസർക്കാരുമായി നിലനിൽക്കുന്ന ചില അഭിപ്രായഭിന്നതകളെ തുടർന്നാണ് രാജിയെന്നും അഭ്യൂഹമുണ്ട്. ഇപ്പോഴത്തെ ആര്‍ബഐ ഗവർണർ ശക്തികാന്ത് ദാസുമായി വളർച്ച, പണപ്പെരുപ്പം വിഷയങ്ങളിൽ വിരൽ ആചാര്യ ശീതസമരത്തിലായിരുന്നതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണനയത്തിന്റെ പ്രധാന ചുമതലയായിരുന്നു ആചാര്യ വഹിച്ചിരുന്നത്. റിസർവ് ബാങ്കിന്റെ സ്വയംഭരണാവകാശത്തിനായി ശക്തമായി വാദിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ആചാര്യയും.
കേന്ദ്രസർക്കാരുമായി നിലനിന്നിരുന്ന രൂക്ഷമായ ഭിന്നതയെത്തുടർന്ന് ഗവർണർപദമൊഴിഞ്ഞ ഉർജിത് പട്ടേലുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ആചാര്യ. ‘ഒഴിച്ചുകൂടാനാവാത്ത ചില വ്യക്തിപരമായ കാരണ’ങ്ങളാലാണ് രാജിയെന്നാണ് റിസർവ് ബാങ്ക് പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ജൂലായ് 23-വരെ മാത്രമേ ആചാര്യ ഇനി പദവിയിൽ ഉണ്ടാകുകയുള്ളൂ.
കേന്ദ്രസർക്കാരുമായി നിലനിന്നിരുന്ന രൂക്ഷമായ ഭിന്നതയെത്തുടർന്ന് ഗവർണർപദമൊഴിഞ്ഞ ഉർജിത് പട്ടേലുമായി ഏറെ ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ആചാര്യ. ‘ഒഴിച്ചുകൂടാനാവാത്ത ചില വ്യക്തിപരമായ കാരണ’ങ്ങളാലാണ് രാജിയെന്നാണ് റിസർവ് ബാങ്ക് പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ജൂലായ് 23-വരെ മാത്രമേ ആചാര്യ ഇനി പദവിയിൽ ഉണ്ടാകുകയുള്ളൂ.