ആപ്പ്ജില്ല

നോട്ടുനിരോധിച്ചാൽ കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാവില്ലെന്ന് RBI പറഞ്ഞിരുന്നു

ആര്‍ബിഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

Samayam Malayalam 9 Nov 2018, 5:08 pm
ന്യൂഡൽഹി: നോട്ടുനിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുൻപ് നടപടി കൊണ്ട് ഫലമുണ്ടാകില്ലെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. നോട്ട് നിരോധിക്കുന്നതിന് നാല് മണിക്കൂര്‍ മുൻപ് റിസര്‍വ് ബാങ്ക് ഇക്കാര്യം അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam New Delhi: Union Minister for Finance and Corporate Affairs Arun Jaitley speaks ...
Union Minister for Finance and Corporate Affairs Arun Jaitley speaks during the 'National Conference on Public Procurement and Competition Law', in New Delhi.Photo/Kamal Singh)


നോട്ട് നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടാം തീയതി വൈകിട്ട് 5.30ന് വിളിച്ചു ചേര്‍ത്ത ആര്‍ബിഐ കേന്ദ്ര ബോര്‍ഡ് യോഗത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. തീരുമാനം അഭിനന്ദനീയമെങ്കിലും അത് ആ വര്‍ഷത്തെ ജിഡിപിയെ പ്രതികൂലമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ യോഗത്തിന്‍റെ മിനിട്സിൽ വ്യക്തമായി പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.യോഗത്തിൽ ആര്‍ബിഐ ഉന്നയിച്ച ആറ് എതിര്‍പ്പുകളഉം പ്രധാനപ്പെട്ട നിരീക്ഷണങ്ങളാണെന്നാണ് മിനിട്സിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കള്ളപ്പണത്തിന്‍റെ ഏറിയ പങ്കും സ്വര്‍ണ്ണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ നോട്ട് നിരോധനം കൊണ്ട് വലിയ ഗുണമുണ്ടാകില്ലെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു. നവംബര്‍ ഏഴിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഡയറക്ടര്‍മാര്‍ക്ക് മുന്നിലെത്തുന്നത്.

കള്ളനോട്ടുകളിൽ ഭൂരിഭാഗവും 1000ത്തിന്‍റേയും 500ന്‍റേയും നോട്ടുകളാണെന്നും ഈ നോട്ടുകള്‍ ഏകദേശം 400 കോടിയോളം വരുമെന്നുമായിരുന്നു ധനമന്ത്രാലയം ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചത്. എന്നാൽ രാജ്യത്ത് പ്രചാരത്തിലുള്ള നോട്ടുകളുടെ അളവുമായി തട്ടിച്ചുനോക്കുമ്പോള്‍ 400 കോടി വളരെ ചെറിയ സംഖ്യയാണെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍റെ മറുപടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്