ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനു തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ ഡൽഹി മെട്രോയിൽ സുരക്ഷ ശക്തമാക്കി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മെട്രോയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ത്യൻ വ്യോമമേഖലയിൽ കടന്ന് പാകിസ്ഥാൻ ആക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. സുരക്ഷാ ഏജൻസിയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഡൽഹി മെട്രോയുടെ മുഴുവൻ ശൃംഖലയ്ക്കും ബാധകമാകുന്ന രീതിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മുതലാണ് റെഡ് അലേർട്ട് നിലവിൽ വന്നിരിക്കുന്നതെന്ന് മെട്രോ അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഓരോ സ്റ്റേഷൻ പരിധിയിലും രണ്ട് മണിക്കൂർ ഇടവിട്ട് സ്റ്റേഷന്റെ ചുമതലയുള്ളവർ പരിശോധന നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാനും നിർദ്ദേശമുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മെട്രോ ഉപയോഗിക്കുന്നതിനാൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.
ഓരോ സ്റ്റേഷൻ പരിധിയിലും രണ്ട് മണിക്കൂർ ഇടവിട്ട് സ്റ്റേഷന്റെ ചുമതലയുള്ളവർ പരിശോധന നടത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. സംശയകരമായ സാഹചര്യത്തിൽ എന്തെങ്കിലും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാനും നിർദ്ദേശമുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി മെട്രോ ഉപയോഗിക്കുന്നതിനാൽ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്.