ആപ്പ്ജില്ല

കൊവിഡ് രോഗിയുടെ മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്നു; 18 പേർക്ക് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്ത 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

Samayam Malayalam 30 May 2020, 11:36 am
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഉൽഹാസ് നഗറിൽ കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ച് മൃതദേഹം സംസ്കരിച്ചതിനെ തുടർന്ന് 18 പേരിലേക്ക് രോഗം പടർന്നു. രോഗിയുടെ മൃതദേഹം സൂക്ഷിച്ച കവർ ഒരാൾ തുറന്നതാണ് രോഗവ്യാപനത്തിന് കാരണമായത്. മൃതദേഹം സൂക്ഷിച്ച ബാഗ് തുറന്നതിന് ഒരു കുടുംബത്തിനെതിരെ കേസെടുത്ത് മൂന്നാഴ്ചയാവും മുമ്പെയാണ് പുതിയ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
Samayam Malayalam മഹാരാഷ്ട്രയിൽ 18 പേർക്ക് കൊവിഡ് 19
മഹാരാഷ്ട്രയിൽ 18 പേർക്ക് കൊവിഡ് 19


മെയ് 25നാണ് 40 വയസ്സുകാരിയായ സ്ത്രീയെ കൊവിഡ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവശയായിരുന്ന ഇവർ വൈകാതെ ആശുപത്രിയിൽ വെച്ച് മരിച്ചു. കൊവിഡ് പരിശോധനയിൽ ഇവർക്ക് രോഗം ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ബാഗിലാക്കി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് മൃതദേഹം കൈമാറിയത്.

Also Read: ഏപ്രിൽ അവസാനം വരെയുള്ള കൊവിഡ് രോഗബാധിതരിൽ 5% പേർ ആരോഗ്യപ്രവർത്തകർ

ഒരു കാരണവശാലും ഈ ബാഗ് തുറക്കരുതെന്ന് ബന്ധുക്കളോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ കൊവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ബന്ധുക്കൾ ശവസംസ്കാരം നടത്തിയത്. നൂറോളം പേരെ പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തിയതെന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ബാഗ് തുറന്ന് മൃതദേഹം സ്പർശിച്ചതായും ബന്ധുക്കൾ വെളിപ്പെടുത്തി. ഇതിൽ പങ്കെടുത്ത ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ 50 പേരെ ക്വാറൻറീനിലാക്കി. ഇവരിൽ നടത്തിയ പരിശോധനയിലാണ് 18 പേഡക്ക് രോഗം സ്ഥിരീകരിച്ചത്.

Also Read : ലോകാരോഗ്യ സംഘടന അംഗത്വമൊഴിഞ്ഞ് യുഎസ്; 3000 കോടിയുടെ സഹായം നിർത്തി

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്