ആപ്പ്ജില്ല

കേരള മോഡലിനെച്ചൊല്ലി മഹാരാഷ്ട്രയിൽ തര്‍ക്കം; ബിജെപിയെ പരിഹസിച്ച് ശിവസേന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ സമയം കളയാനുള്ളതാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തോന്നിയതെന്നും ബിജെപി കേരളത്തിൽ പോയി പ്രതിഷേധിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

Samayam Malayalam 22 May 2020, 4:52 pm
മുംബൈ: കൊവിഡ്-19 പ്രതിരോധത്തിൽ കേരള മോഡൽ നടപ്പാക്കുന്നുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയുമായി മൽപ്പിടുത്തം. സംസ്ഥാനത്ത് ഉദ്ധവ് താക്കറെ സര്‍ക്കാര്‍ കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ഉന്നയിച്ച വിമര്‍ശനമാണ് വിവാദത്തിന് ഇടയാക്കിയത്.
Samayam Malayalam ബിജെപിയ്ക്ക് മറുപടിയുമായി ശിവസേന
ബിജെപിയ്ക്ക് മറുപടിയുമായി ശിവസേന


മഹാരാഷ്ട്രയിൽ കേരള സര്‍ക്കാര്‍ നടത്തുന്നതിനു സമാനമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. എന്നാൽ മഹാരാഷ്ട്ര സര്‍ക്കാരിൻ്റെ കൊവിഡ് പ്രതിരോധം സംബന്ധിച്ച് ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവര്‍ക്കു തന്നെ തിരിച്ചടിയാകുമെന്നായിരുന്നു ഭരണകക്ഷിയായ ശഇവസേനയുടെ പ്രതികരണം. മഹാരാഷ്ട്ര സര്‍ക്കാരിൻ്റെ പ്രവര്‍ത്തനം കേരള മോഡലുമായി താരതമ്യം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനെതിരെ ശിവസേന മുഖപത്രം സാമ്നയാണ് രംഗത്തു വന്നത്.

Also Read:ഐസിഎസ്ഇ, ഐഎസ്‌സി പുതുക്കിയ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

"ചന്ദ്രകാന്ത് പാട്ടീൽ കേരള മോഡൽ എന്താണെന്ന് പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിൻ്റെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോൺഫറൻസിങ് യോഗങ്ങള്‍ സമയം കളയാനുള്ളതാണെന്നാണ് അവര്‍ക്ക് തോന്നിയത്." ശിവസേന മുഖപത്രത്തിൽ പറഞ്ഞു. മഹാരാഷ്ട്രയിൽ പ്രതിഷേധിക്കുന്നതിനു പകരം ചന്ദ്രകാന്ത് പാട്ടീലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും കേരളത്തിൽ പോയാണ് പ്രതിഷേധിക്കേണ്ടതെന്നും ശിവസേന വ്യക്തമാക്കി.

രാജ്യത്ത് ഇപ്പോള്‍ ഒരു ആരോഗ്യ അടിയന്തരാവസ്ഥയാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇതിനു ചുക്കാൻ പിടിക്കുന്നതെന്നും ശിവസേന വ്യക്തമാക്കി. ഏതെങ്കിലും സംസ്ഥാനങ്ങള്‍ നന്നായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലോ എന്തെങ്കിലും ആശയങ്ങള്‍ മുന്നോട്ടു വെക്കാനുണ്ടെങ്കിലോ ഇക്കാര്യം പ്രതിപക്ഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുകയാണ് വേണ്ടെന്ന് ശിവസേന മുഖപത്രത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന് ഇതിനുള്ള ആത്മവിശ്വാസം നഷ്ടമായോ എന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നുണ്ട്.


സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി കൂടുന്നുണ്ടെങ്കിലും ഭൂരിഭാഗം രോഗികളും സുഖം പ്രാപിക്കുന്നുണ്ടെന്ന് ശിവസേന വ്യക്തമാക്കി. 10000 രോഗികള്‍ സുഖം പ്രാപിച്ചെങ്കിൽ അത് എന്തിന്‍റെ സൂചനയാണെന്നാണ് എഡിറ്റോറിയലിലെ ചോദ്യം. മഹാരാഷ്ട്രയെ പ്രതിപക്ഷത്തിൽ നിന്ന് രക്ഷിക്കേണ്ട സമയമായെന്നും സാമ്ന മുഖപത്രത്തിൽ വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിൻ്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളിലാണ് ബിജെപി പ്രശ്നങ്ങളുണ്ടെന്നു പറയുന്നതെന്നും നിര്‍ദേശങ്ങളുണ്ടെങ്കിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിൻ്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിൻഅറെ നേതൃത്വത്തിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയയ്ക്കണമെന്നും ശിവസേന വ്യക്തമാക്കി.

സംസ്ഥാനത്ത് 41642 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയത്. സാമൂഹിക അകലം പാലിച്ച് പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി പ്രവര്‍ത്തകരോട് മാസ്കും കറുത്ത പ്ലക്കാര്‍ഡുകളുമേന്തി ബാൽക്കണിയിൽ വരാനായിരുന്നു ബിജെപിയുടെ നിര്‍ദേശം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്