ഭോപ്പാൽ: മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞ് ബിജെപി നേതാവ് ഉമാ ഭാരതി. മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓർഛ നഗരത്തിൽ പ്രവർത്തിക്കുന്ന മദ്യശാലയ്ക്ക് നേരെയാണ് ഉമാ ഭാരതി ചാണകം എറിഞ്ഞത്. സംസ്ഥാനത്ത് സമ്പൂർണ മദ്യ നിരോധനം ആവശ്യപ്പെട്ടായിരുന്നു ബിജെപി നേതാവിന്റെ നടപടി. ഉമാ ഭാരതിയുടെ ചാണകമേറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഈ വീഡിയോ തന്റെ ട്വിറ്ററിൽ ഉമാഭാരതി തന്നെ പങ്കു വയ്ക്കുകയും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. പുണ്യനഗരമായ ഓർഛയിൽ ഇത്തരമൊരു മദ്യശാല പ്രവർത്തിക്കുന്നത് കുറ്റകരമാണെന്നും കല്ലുകളല്ല അതിന് പകരം ചാണകമാണ് താൻ എറിഞ്ഞതെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു. ഭോപ്പാലിൽ നിന്നും 330 കിലോമീറ്റർ അകലെയുളള ഓർഛ നഗരത്തിലാണ് പ്രശസ്തമായ രാമരാജ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം 5 ലക്ഷത്തോളം ഭക്തരാണ് ഇവിടെ ദീപം തെളിയിച്ചത്. ആ സമയത്ത് പോലും മദ്യശാല തുറന്ന് പ്രവർത്തിച്ചിരുന്നതായാണ് തനിക്ക് അറിയാൻ കഴിഞ്ഞതെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു.
ഹനുമാന്റെ ഇഷ്ടദിവസമായ ചൊവ്വാഴ്ച ആയിരുന്നു ഇന്നലെ, കൂടാതെ പൗർണമിയും, ശരിയായ കാര്യം ചെയ്യാൻ താൻ ശരിയായ ദിവസം തെരഞ്ഞെടുക്കുകയായിരുന്നു. വിദേശിയും സ്വദേശിയുമായ മദ്യം വിൽപ്പന നടത്തുന്ന കടയിലേക്കാണ് താൻ ചാണകം എറിഞ്ഞത്. ചെയ്തത് ശരിയായ കാര്യമാണെന്നും മദ്യനിരോധനുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന- ദേശീയ നേതൃത്വങ്ങളുമായി ചർച്ച നടത്തുമെന്നും മറ്റൊരു ട്വീറ്റിൽ ഉമാ ഭാരതി പറയുന്നു. നേരത്തെ ആസാദ് നഗറിലെ ഒരു മദ്യശാലയ്ക്ക് നേരെയും ഉമാ ഭാരതി കല്ലെറിഞ്ഞിരുന്നു.
ഹനുമാന്റെ ഇഷ്ടദിവസമായ ചൊവ്വാഴ്ച ആയിരുന്നു ഇന്നലെ, കൂടാതെ പൗർണമിയും, ശരിയായ കാര്യം ചെയ്യാൻ താൻ ശരിയായ ദിവസം തെരഞ്ഞെടുക്കുകയായിരുന്നു. വിദേശിയും സ്വദേശിയുമായ മദ്യം വിൽപ്പന നടത്തുന്ന കടയിലേക്കാണ് താൻ ചാണകം എറിഞ്ഞത്. ചെയ്തത് ശരിയായ കാര്യമാണെന്നും മദ്യനിരോധനുമായി ബന്ധപ്പെട്ട് പാർട്ടി സംസ്ഥാന- ദേശീയ നേതൃത്വങ്ങളുമായി ചർച്ച നടത്തുമെന്നും മറ്റൊരു ട്വീറ്റിൽ ഉമാ ഭാരതി പറയുന്നു. നേരത്തെ ആസാദ് നഗറിലെ ഒരു മദ്യശാലയ്ക്ക് നേരെയും ഉമാ ഭാരതി കല്ലെറിഞ്ഞിരുന്നു.