ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രൂരപീഡനത്തിന് ഇരയായ 10 വയസുകാരന് ദാരുണാന്ത്യം. കുട്ടിയുടെ ബന്ധു ഉള്‍പ്പെടെ 3 സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പത്ത് വയസിനും പന്ത്രണ്ട് വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് പ്രതികള്‍. ഡല്‍ഹിയിലെ ലോക്‌നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.
കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പ്രതികള്‍ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുകയും ചെയ്തിരുന്നു. നിര്‍ഭയ കേസിന് സമാനമായ രീതിയില്‍ ആഴത്തിലുള്ള മുറിവുകളാണ് കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബർ 18-ാം തീയതിയാണ് കുട്ടി പീഡനത്തിന് ഇരയാകുന്നത്. സംഭവം നടന്ന് 4 ദിവസത്തിന് ശേഷമാണ് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇതാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാന്‍ കാരണം. ഭയം മൂലം രക്ഷിതാക്കള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചെങ്കിലും അധികൃതരുടെ കൗണ്‍സിലിംഗിന് പിന്നാലെ പരാതി നല്‍കുകയായിരുന്നു.
Read Latest National News and Malayalam News
സാമ്പത്തിക ബാധ്യതയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഇരയായ 10 വയസുകാരനെ മര്‍ദ്ദിച്ചിരുന്നു. പിന്നാലെ ആളൊഴിഞ്ഞ പറമ്പില്‍ എത്തിച്ച് കുട്ടിയെ മര്‍ദ്ദിച്ച ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റുകയായിരുന്നു. ഇരുമ്പ് വടികളും ഇഷ്ടികയും ഉപയോഗിച്ച് പ്രതികള്‍ കുട്ടിയെ മര്‍ദ്ദിച്ചു. 10 വയസുകാരായ 2 പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. മൂന്നാമത്തെ കുട്ടിയ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.