ഹൈദരാബാദ്: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ, പിന്നാലെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡും ചെയ്തു. തെലങ്കാനയിലാണ് സംഭവം നടന്നത്. എംഎൽഎ രാജ സിങാണ് അറസ്റ്റിലായത്. എംഎൽഎയുടെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് തെലങ്കാനയിൽ ഉയർന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ സിങ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചത്. എംഎൽഎ പ്രവാചകനെ അപമാനിച്ച് സംസാരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാർട്ടി ഭരണഘടനക്ക് വിരുദ്ധമായി എംഎൽഎ പ്രവർത്തിച്ചെന്ന് ബിജെപി കേന്ദ്ര അച്ചടക്ക കമ്മിറ്റി സെക്രട്ടറി ഓം പതക് പറഞ്ഞു. പാർട്ടി നടപടി എടുത്തതിന് പിന്നാലെ പത്ത് ദിവസങ്ങൾക്കകം വിശദീകരണം നൽകണമെന്നും എംഎൽഎക്ക് നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ്, എഐഎംഐഎം എന്നീ സംഘടനകൾ രൂക്ഷപ്രതികരണമാണ് വിഷയത്തിൽ നടത്തിയത്.
Also Read: അമിത് ഷായുടെ മനസ്സിലെന്ത്? ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച; തെലങ്കാനയിൽ വലിയ നീക്കങ്ങളുമായി ബിജെപി
മുൻപ് ബിജെപി വക്താവ് നൂപുർ ശർമ്മ സംസാരിച്ചതിന് സമാനമായാണ് രാജ സിങ് ഇപ്പോൾ സംസാരിച്ചതെന്ന് അസദുദ്ദീൻ ഒവ്വൈസി പറഞ്ഞു. അതെ സമയം രാജ സിങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജ സിങ്ങിന്റെ മണ്ഡലം കത്തിച്ച് ചാമ്പലാക്കുമെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ഖാൻ പറഞ്ഞത് വിവാദത്തിന് ഇടയാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 505, 153 എ എന്നീ വകുപ്പുകൾ അനുസരിച്ചാണ് രാജ സിങ്ങിന് മേൽ കേസ് ചുമത്തിയിരിക്കുന്നത്. ഗോഷാമഹലില്‍ നിന്നുള്ള എംഎൽഎ ആയ രാജ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ സിങ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചത്. എംഎൽഎ പ്രവാചകനെ അപമാനിച്ച് സംസാരിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നത്. പാർട്ടി ഭരണഘടനക്ക് വിരുദ്ധമായി എംഎൽഎ പ്രവർത്തിച്ചെന്ന് ബിജെപി കേന്ദ്ര അച്ചടക്ക കമ്മിറ്റി സെക്രട്ടറി ഓം പതക് പറഞ്ഞു. പാർട്ടി നടപടി എടുത്തതിന് പിന്നാലെ പത്ത് ദിവസങ്ങൾക്കകം വിശദീകരണം നൽകണമെന്നും എംഎൽഎക്ക് നിർദേശം നൽകിയിട്ടുണ്ട്. കോൺഗ്രസ്, എഐഎംഐഎം എന്നീ സംഘടനകൾ രൂക്ഷപ്രതികരണമാണ് വിഷയത്തിൽ നടത്തിയത്.
Also Read: അമിത് ഷായുടെ മനസ്സിലെന്ത്? ജൂനിയർ എൻടിആറുമായി കൂടിക്കാഴ്ച; തെലങ്കാനയിൽ വലിയ നീക്കങ്ങളുമായി ബിജെപി
മുൻപ് ബിജെപി വക്താവ് നൂപുർ ശർമ്മ സംസാരിച്ചതിന് സമാനമായാണ് രാജ സിങ് ഇപ്പോൾ സംസാരിച്ചതെന്ന് അസദുദ്ദീൻ ഒവ്വൈസി പറഞ്ഞു. അതെ സമയം രാജ സിങ്ങിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജ സിങ്ങിന്റെ മണ്ഡലം കത്തിച്ച് ചാമ്പലാക്കുമെന്ന് കോൺഗ്രസ് നേതാവ് റാഷിദ് ഖാൻ പറഞ്ഞത് വിവാദത്തിന് ഇടയാക്കി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295, 505, 153 എ എന്നീ വകുപ്പുകൾ അനുസരിച്ചാണ് രാജ സിങ്ങിന് മേൽ കേസ് ചുമത്തിയിരിക്കുന്നത്. ഗോഷാമഹലില്‍ നിന്നുള്ള എംഎൽഎ ആയ രാജ സിങ്ങിനെ അറസ്റ്റ് ചെയ്തതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.