മുംബൈ: ഹോസ്റ്റലില്‍ നിന്നുളള കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ചണ്ഡിഗഢ് സര്‍വകലാശാലയില്‍ പ്രതിഷേധം കത്തുന്നതിനിടെ ബോംബൈ ഐഐടിയിലും വിവാദം. ഹോസ്റ്റല്‍ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുന്നതിനിടെ കാന്റീന് ജീവനക്കാരന് അറസ്റ്റിലായി. പ്രതി രഹസ്യമായി കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Read Latest National News and Malayalam News
വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബോംബെ ഐഐടി അധികൃതര്‍ വ്യക്തമാക്കി. കാന്റീന് നിലവില്‍ അടച്ചിട്ടിരിക്കുകയാണ്. ഹോസ്റ്റല്‍ കാന്റീനില്‍ വനിതാ ജീവനക്കാരെ മാത്രം നിയമിക്കാന്‍ തീരുമാനമായി. ഹോസ്റ്റലില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സുരക്ഷ ശക്തമാക്കണമെന്നും വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചണ്ഡിഗഢ് സർവകലാശാലയിലെ ഹോസ്റ്റലിൽ നിന്നും വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ പുറത്ത് പോയിട്ടുണ്ടെന്നും ഇതിന് പിന്നിൽ ഒരു വിദ്യാർത്ഥിനിയാണെന്നും ആരോപിച്ചുള്ള പ്രതിഷേധങ്ങൾ ശക്തമാകുന്നതിന് ഇടയിലാണ് സമാനമായ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.