മുംബൈ: ഹർജി തള്ളി നാളെ മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി നിർദേശത്തിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജി വെച്ചു. തന്റെ എംഎൽസി സ്ഥാനവും രാജി വെക്കുന്നതായി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു വിശ്വാസവോട്ടെടുപ്പ് മാറ്റിവെക്കണമെന്നും ഗവർണർ തിടുക്കത്തിൽ തീരുമാനം കൈക്കൊണ്ടുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമതനേതാക്കൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മഹാവികാസ് ആഘാഡി സമർപ്പിച്ച ഹർജിയിന്മേൽ മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന വാദത്തിനൊടുവിലാണ് നാളെ തന്നെ വിശ്വാവോട്ടെടുപ്പ് നടത്തണമെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്.
ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയതെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ സോണിയ ഗാന്ധിക്കും ശരദ് പവാറിനും നന്ദി പറഞ്ഞു. കോൺഗ്രസും എൻസിപിയും തങ്ങൾക്കൊപ്പം നിന്നെന്നും ഇന്ന് വൈകുന്നേരം നടന്ന അവസാന മന്ത്രിസഭാ യോഗത്തിൽ ഉദ്ധവ് സൂചിപ്പിച്ചു. സ്വന്തം നേട്ടത്തിനായി ശിവസേനയെ ഉപയോഗിച്ചവരാണ് വിട്ടു പോയ വിമതരെന്നും യഥാർത്ഥ ശിവസേനക്കാർ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് പറഞ്ഞിരുന്നു. എന്നാൽ സ്വന്തം ആൾക്കാരിൽ നിന്ന് തനിക്ക് കുത്തേറ്റെന്നും ഉദ്ധവ് വികാരനിർഭരനായി പറഞ്ഞിരുന്നു.
നേരത്തെ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന മഹാരാഷ്ട്ര ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല. അതിനിടെ, സ്പീക്കറുടെയും ഗവർണറുടെയും അധികാരം സംബന്ധിച്ച വിഷയങ്ങൾ ജൂലൈ 11ന് കോടതി പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂറിലധികം നീണ്ട വാദത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ നിർണായക വിധി പ്രഖ്യാപനം ഉണ്ടായത്. 39 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിമത നേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. അഭിഷേക് മനു സിംഗ്വിയാണ് ശിവസേനയ്ക്ക് വേണ്ടി ഹാജരായത്. വിമത നേതാവ് ഏക്നാഥ് ഷിൻഡേയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളാണ് ഹാജരായത്. നിലവിലെ സാഹചര്യത്തിൽ കേവല ഭൂരിപക്ഷം തികക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്.
ബാൽ താക്കറെയുടെ സ്വപ്നത്തിനായാണ് താൻ പോരാടിയതെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ സോണിയ ഗാന്ധിക്കും ശരദ് പവാറിനും നന്ദി പറഞ്ഞു. കോൺഗ്രസും എൻസിപിയും തങ്ങൾക്കൊപ്പം നിന്നെന്നും ഇന്ന് വൈകുന്നേരം നടന്ന അവസാന മന്ത്രിസഭാ യോഗത്തിൽ ഉദ്ധവ് സൂചിപ്പിച്ചു. സ്വന്തം നേട്ടത്തിനായി ശിവസേനയെ ഉപയോഗിച്ചവരാണ് വിട്ടു പോയ വിമതരെന്നും യഥാർത്ഥ ശിവസേനക്കാർ തനിക്കൊപ്പമുണ്ടെന്നും ഉദ്ധവ് പറഞ്ഞിരുന്നു. എന്നാൽ സ്വന്തം ആൾക്കാരിൽ നിന്ന് തനിക്ക് കുത്തേറ്റെന്നും ഉദ്ധവ് വികാരനിർഭരനായി പറഞ്ഞിരുന്നു.
നേരത്തെ സർക്കാർ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്ന മഹാരാഷ്ട്ര ഗവർണറുടെ തീരുമാനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി തയ്യാറായിരുന്നില്ല. അതിനിടെ, സ്പീക്കറുടെയും ഗവർണറുടെയും അധികാരം സംബന്ധിച്ച വിഷയങ്ങൾ ജൂലൈ 11ന് കോടതി പരിഗണിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് മണിക്കൂറിലധികം നീണ്ട വാദത്തിന് ശേഷമാണ് സുപ്രീം കോടതിയുടെ നിർണായക വിധി പ്രഖ്യാപനം ഉണ്ടായത്. 39 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിമത നേതാവ് ഏക്നാഥ് ഷിൻഡെ അവകാശപ്പെടുന്നത്. അഭിഷേക് മനു സിംഗ്വിയാണ് ശിവസേനയ്ക്ക് വേണ്ടി ഹാജരായത്. വിമത നേതാവ് ഏക്നാഥ് ഷിൻഡേയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗളാണ് ഹാജരായത്. നിലവിലെ സാഹചര്യത്തിൽ കേവല ഭൂരിപക്ഷം തികക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഉദ്ധവ് താക്കറെ രാജിവെച്ചത്.