ഖമ്മം: തെലങ്കാനയിൽ ബൈക്ക് യാത്രക്കാരനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ 6 പ്രതികൾ പിടിയിൽ. ബൊപ്പാരം സ്വദേശി ഷെയ്ഖ് ജമാൽ സാഹേബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭാര്യ ഇമാംബി ഉൾപ്പെടെ 6 പേർ അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് 48കാരനായ ഷെയ്ഖ് ജമാൽ സാഹേബ് കൊല്ലപ്പെട്ടത്.
Read Latest National News and Malayalam News
ജമാലിന്റെ ഭാര്യയും അറസ്റ്റിലായ ഗോഡാ മോഹൻ റാവുവും തമ്മിൽ അടുപ്പത്തിലായിരുന്നു. ജമാലിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത്. 2 ബൈക്കുകൾ, 6 മൊബൈൽ ഫോണുകൾ, സിറിഞ്ച് തുടങ്ങിയവ പ്രതികളിൽ നിന്നും പിടിച്ചെടുത്തതായി ഖമ്മം എസിപി ജി ബസ്വ റെഡ്ഡി പറഞ്ഞു.
4 മാസങ്ങൾക്ക് മുമ്പ് തന്റെ ഭാര്യയും മോഹൻ റാവുവുമായി അടുപ്പത്തെക്കുറിച്ച് ജമാൽ അറിഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഭാര്യയായ ഇമാംബിയെ ജമാൽ മർദ്ദിക്കുകയും ചെയ്തു. ഇതോടെ ബന്ധം ഇമാംബി മോഹൻ റാവുവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇമാംബിയുമായുള്ള ബന്ധത്തിന് ജമാൽ തടസമാകുമെന്ന് ബോധ്യപ്പെട്ടതോടെയാണ് കൊലപ്പെടുത്താൻ മോഹൻ റാവു തീരുമാനിക്കുന്നത്. ഉറക്ക ഗുളിക കൊടുത്ത് മയക്കി കിടത്തിയ ശേഷം ജമാലിന് അനസ്‌തേഷ്യ അമിത അളവിൽ നൽകി കൊലപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. ഇത് വിജയിക്കാതെ വന്നതോടെയാണ് വെങ്കണ്ണയുടെയും വെങ്കിടേഷിന്റെയും സഹായം തേടിയത്. വെങ്കണ്ണയാണ് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ ശേഷം പിന്നിലിരുന്ന് മരുന്ന് കുത്തിവെച്ചത്. ജമാൽ മയങ്ങി വീണതോടെ പിന്നാലെയെത്തിയ വെങ്കിടേഷിന്റെ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നു.