ഗുവാഹത്തി(Assam): 23കാരനായ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അസമിലെ ലഖിംപൂർ ജില്ലയിലാണ് സംഭവം. ബിക്കി ബിശാൽ എന്ന യുവാവാണ് ജീവനൊടുക്കിയത്. ബിക്കിയുടെ മരണത്തിന് പിന്നിൽ കാമുകിയുടെ കുടുംബമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. യുവാവ് മതംമാറാൻ വിസമ്മതിച്ചതിനാൽ (religious conversion)കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകിയുടെ ബന്ധുക്കൾ ഉൾപ്പെടെ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Queen Elizabeth: രാജ്ഞിയുടെ സംസ്കാരം: ശബ്ദം പോലും ശല്യമാകരുത്, 'ആകാശത്തും' നിയന്ത്രണം; 100 വിമാനങ്ങൾ റദ്ദാക്കി ബ്രിട്ടീഷ് എയർവേസ്
Read Latest National News and Malayalam News
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിക്കിയുടെ കാമുകിയുടെ
അച്ഛൻ, രണ്ട് അമ്മാവന്മാർ, പള്ളി അധികൃതർ എന്നിവരാണ് അറസ്റ്റിലായത്. സെപ്റ്റംബർ മൂന്നാം തീയതി ബിക്കി കാമുകിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി തന്റെ വീട്ടിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ബന്ധുക്കളും മറ്റ് ചിലരും എത്തി ബലമായി പെൺകുട്ടിയെ തിരികെ കൊണ്ടുപോവുകയായിരുന്നു. ബിക്കി മതം മാറണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നിരന്തരമായി ആവശ്യപ്പെട്ടിരുന്നതായും എന്നാൽ യുവാവ് ഇത് നിഷേധിച്ചതായും പോലീസ് വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ബിക്കി ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും ശരീരത്തിൽ കണ്ട മുറിവുകളിൽ നിന്ന് ഇത് വ്യക്തമാണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. ബിക്കിയുടെ മൂക്കിലും കണ്ണിലുമടക്കം രക്തക്കറ ഉണ്ടായിരുന്നതായും ഇവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.