ആപ്പ്ജില്ല

വീണ്ടും പ്രകോപനവുമായി ചൈന; 200 ചൈനീസ് സൈനികര്‍ അരുണാചൽ അതിര്‍ത്തിയിൽ; ഇന്ത്യ തടഞ്ഞു

അതിർത്തിയോട് ചേർന്ന് 200 ഓളം ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തടഞ്ഞതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട്, പ്രാദേശിക കമാന്‍ഡര്‍മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും സൈന്യം പിരിഞ്ഞു പോകുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

Samayam Malayalam 8 Oct 2021, 9:26 am
ന്യൂഡൽഹി: ഇന്ത്യ - ചൈന സൈന്യങ്ങള്‍ തമ്മിൽ വീണ്ടും നേര്‍ക്ക്നേര്‍. അരുണാചൽ പ്രദേശിൽ അതിര്‍ത്തി പങ്കിടുന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖ (എൽഎസി)യിൽ 200 ചൈനീസ് സൈനികരെ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. താവാങ് സെക്ടറിൽ ചൈന നടത്തിയ കടന്നുകയറ്റം ഇന്ത്യൻ സൈന്യം തടയുകയായിരുന്നു. ഇന്ത്യാ ടുഡേയാണ് ഇത്തരത്തിൽ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Samayam Malayalam indian army
ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)


Also Read : 2 ഡോസ് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈൻ വേണ്ട; ഇന്ത്യയുടെ വാക്സിൻ സർട്ടിഫിക്കറ്റിനെ അംഗീകരിച്ച് യുകെ

ചൈനയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്ത് നടത്തിയ ഒരു പട്രോളിംഗിനിടെയാണ് ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷൻ ആര്‍മിയും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. അതിർത്തിയോട് ചേർന്ന് 200 ഓളം ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തടഞ്ഞതായി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പിന്നീട്, പ്രാദേശിക കമാന്‍ഡര്‍മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും സൈന്യം പിരിഞ്ഞു പോകുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ ഏതാനും മണിക്കൂറുകൾ നീണ്ടുനിന്നതായും നിലവിലുള്ള പ്രോട്ടോക്കോളുകൾ അനുസരിച്ച് പ്രശ്നങ്ങള്‍ പരിഹരിച്ചതായും വൃത്തങ്ങൾ അറിയിച്ചു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 30ന് സമാനമായി ഉത്തരാഖണ്ഡിലെ ബരാഹോതി മേഖലയിൽ ചൈനയുടെ പിഎൽഎ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ അതിര്‍ത്തിയിൽ പ്രവേശിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നൂറിലധികം സൈനികരാണ് അതിര്‍ത്തി കടന്നത്. ഏതാനും മണിക്കൂര്‍ ഇവിടെ ചെലവഴിച്ച ശേഷം മടങ്ങിപ്പോകുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അന്ന് ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റത്തിന് പിന്നാലെ മറുപടിയെന്നവണ്ണം ഇന്ത്യ പ്രദേശത്ത് പട്രോളിങ് നടത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിന് കിഴക്കൻ ലഡാക്കിൽ പാംഗോങ് തടാക മേഖലയിലുണ്ടായ സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചകളുട ഫലമായി ഫെബ്രുവരിയിൽ സൈനത്തെ പിൻവലിക്കാൻ തയ്യാറാകുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്