'മതങ്ങൾ നമ്മെ ഭിന്നിപ്പിച്ചില്ല, ഒന്നിപ്പിച്ചു'; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി
റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സ്വദേശത്തും വിദേശത്തുമുള്ള എല്ലാവർക്കും ഹൃദയംഗമമായ ആശംസകൾ നേരുന്നുവെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി.
Samayam Malayalam | 25 Jan 2023, 8:25 pm
ഹൈലൈറ്റ്:
- റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുർമു.
- 'എല്ലാ ഹൃദയംഗമമായ ആശംസകൾ നേരുന്നു'.
- ഇന്ത്യയുടേത് അത്ഭുതകരമായ യാത്രയെന്ന് രാഷ്ട്രപതി.
ന്യൂ ഡൽഹി: റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുർമു. രാജ്യം നേടിയത് റിപ്പബ്ലിക് ദിനത്തിൽ നമ്മൾ ഒരുമിച്ച് ആഘോഷിക്കുകയാണ്. സ്വദേശത്തും വിദേശത്തുമുള്ള ഓരോ ഇന്ത്യക്കാരനും ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഭരണഘടന നിലവിൽ വന്ന ദിവസം മുതൽ ഇന്നുവരെ ഇന്ത്യയുടേത് മറ്റ് പല രാജ്യങ്ങളെയും പ്രചോദിപ്പിച്ച അത്ഭുതകരമായ യാത്രയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഡോ ബി ആർ അംബേദ്കറെയടക്കം രാഷ്ട്രപതി അനുസ്മരിച്ചു. 'നിലവിലുള്ള ഏറ്റവും പഴയ നാഗരികതകളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവ് എന്ന് വിളിക്കുന്നു. ഒരു ആധുനിക റിപ്പബ്ലിക് എന്ന നിലയിൽ, നമ്മൾ ചെറുപ്പമാണ്. നമ്മൾ ഒന്നാണ്, നാമെല്ലാവരും ഇന്ത്യക്കാരാണ്. നിരവധി മതങ്ങളും നിരവധി ഭാഷകളും നമ്മെ ഭിന്നിപ്പിച്ചില്ല, അവ നമ്മെ ഒന്നിപ്പിക്കുക മാത്രമാണ് ചെയ്തത്. അതാണ് ഇന്ത്യയുടെ സത്ത'- രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയ്ക്ക് അന്തിമ രൂപം നൽകുന്നതിൽ ഡോ. ബി ആർ അംബേദ്കർ നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തോട് നാം എപ്പോഴും നന്ദിയുള്ളവരായിരിക്കും. ഭരണഘടനാ നിർമ്മാണത്തിൽ പങ്കുവഹിച്ച ഓരോരുത്തരെയും നാം ഓർമിക്കണം. ദരിദ്രരും നിരക്ഷരരുമായ രാഷ്ട്രത്തിൽനിന്ന് ആത്മവിശ്വാസമുള്ള രാജ്യമായി ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിന് ഭരണഘടനാ നിർമ്മാതാക്കളുടെ കാഴ്ചപ്പാട് വഴികാട്ടി- രാഷ്ട്രപതി അനുസ്മരിച്ചു.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ്. സർക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയത്. 'ആത്മനിർഭർ ഭാരത്' ജനങ്ങളിൽ വലിയ പ്രതികരണമുണ്ടാക്കി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കായുള്ള ഗഗൻയാൻ പദ്ധതി പുരോഗമിക്കുകയാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
ജി 20 യുടെ അധ്യക്ഷത ജനാധിപത്യവും ബഹുരാഷ്ട്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണ്. 2020 മാർച്ചിൽ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന' പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഇതുമൂലം ആർക്കും പട്ടിണി കിടക്കേണ്ടി വന്നില്ല. രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്ന ഓരോ പൗരനെയും അഭിനന്ദിക്കുന്നു. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനങ്ങളിൽ യുവതികളുടെ ആത്മവിശ്വാസം അത്ഭുതപ്പെടുത്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Read Latest National News and Malayalam News
ഭരണഘടനയ്ക്ക് അന്തിമ രൂപം നൽകുന്നതിൽ ഡോ. ബി ആർ അംബേദ്കർ നിർണായക പങ്കുവഹിച്ചു. അദ്ദേഹത്തോട് നാം എപ്പോഴും നന്ദിയുള്ളവരായിരിക്കും. ഭരണഘടനാ നിർമ്മാണത്തിൽ പങ്കുവഹിച്ച ഓരോരുത്തരെയും നാം ഓർമിക്കണം. ദരിദ്രരും നിരക്ഷരരുമായ രാഷ്ട്രത്തിൽനിന്ന് ആത്മവിശ്വാസമുള്ള രാജ്യമായി ഇന്ത്യയെ രൂപാന്തരപ്പെടുത്തുന്നതിന് ഭരണഘടനാ നിർമ്മാതാക്കളുടെ കാഴ്ചപ്പാട് വഴികാട്ടി- രാഷ്ട്രപതി അനുസ്മരിച്ചു.
ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയാണ്. സർക്കാരിന്റെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളാണ് ഇത് സാധ്യമാക്കിയത്. 'ആത്മനിർഭർ ഭാരത്' ജനങ്ങളിൽ വലിയ പ്രതികരണമുണ്ടാക്കി. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കായുള്ള ഗഗൻയാൻ പദ്ധതി പുരോഗമിക്കുകയാണെന്നും ദ്രൗപതി മുർമു പറഞ്ഞു.
ജി 20 യുടെ അധ്യക്ഷത ജനാധിപത്യവും ബഹുരാഷ്ട്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണ്. 2020 മാർച്ചിൽ പ്രഖ്യാപിച്ച 'പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന' പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കി. ഇതുമൂലം ആർക്കും പട്ടിണി കിടക്കേണ്ടി വന്നില്ല. രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്ന ഓരോ പൗരനെയും അഭിനന്ദിക്കുന്നു. രാജ്യത്തിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറായി അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികരെ പ്രത്യേകം അഭിനന്ദിക്കുന്നു. എല്ലാ മേഖലകളിലും വനിതാ പ്രാതിനിധ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ സന്ദർശനങ്ങളിൽ യുവതികളുടെ ആത്മവിശ്വാസം അത്ഭുതപ്പെടുത്തിയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Read Latest National News and Malayalam News