ഗുവാഹത്തി: വെള്ളപ്പൊക്കം മൂലം മേഘാലയയിലെ കൽക്കരി ഖനിയിൽ കുടുങ്ങിവരെ രക്ഷപ്പെടുത്താനായി പ്രതീക്ഷ കൈവിടാതെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇതിനായി കിര്ലോസ്കര് പമ്പ് നിര്‍മ്മാണ കമ്പനി ശേഷിയേറിയ പമ്പുകള്‍ നല്‍കുമെന്ന് അറിയിച്ചു. ഇവരുടെ രണ്ട് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയിലുള്ള കല്‍ക്കരി ഖനിയിലാണ് 14 ദിവസം മുമ്പ് 15 തൊഴിലാളികള്‍ കുടുങ്ങിയത്. ഇത്രയും ദിവസമായി എന്‍ ഡി ആര് എഫിലെ മുങ്ങൽ വിദഗ്ധര്‍ ഇവര്‍ക്കായുള്ള തിരച്ചിൽ നടത്തിയിരുന്നു. എന്നാല്‍ ജലനിരപ്പ് കുറയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുകയായിരുന്നു.
അതേസമയം ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്)യുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഖനിക്കുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി ഇവര്‍ അറിയിച്ചിരിന്നു. ഇത് തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് എൻഡിആര്‍എഫ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്ന് വ്യക്തമാക്കി ദുരന്ത പ്രതികരണ സേന തന്നെ രംഗത്തെത്തിയിട്ടുണ്ട്.
കിര്ലോസ്കര് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. കേരളത്തിലെ പ്രളയത്തിനുപയോഗിച്ച പമ്പുകള്‍ ഖനിയിൽ ഉപയോഗിക്കാമെന്നു നിർദേശം നൽകിയതായും ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സർക്കാർ നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി.
ഇക്കഴിഞ്ഞ ഡിസംബർ 13നാണ് പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള റാറ്റ് ഹോൾ കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികൾ കുടുങ്ങാനിടയായത്. ഖനിക്കുള്ളിൽ അനിയന്ത്രിതമാം വിധം വെള്ളം നിറഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെടാൻ കാരണമായത്. ക്ഷാപ്രവർത്തനത്തിനായി 100 കുതിര ശക്തിയോളമുള്ള 10 പമ്പുകൾക്കായി ജില്ലാ ഭരണകൂടത്തോട് എൻഡിആർഎഫ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളും മരിച്ചിട്ടുണ്ടാകാമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എന്‍ഡിആര്‍എഫ്)യുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഖനിക്കുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി ഇവര്‍ അറിയിച്ചിരിന്നു. ഇത് തൊഴിലാളികള്‍ മരണപ്പെട്ടിരിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് എൻഡിആര്‍എഫ് അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് ശരിയല്ലെന്ന് വ്യക്തമാക്കി ദുരന്ത പ്രതികരണ സേന തന്നെ രംഗത്തെത്തിയിട്ടുണ്ട്.
കിര്ലോസ്കര് കമ്പനിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തു. കേരളത്തിലെ പ്രളയത്തിനുപയോഗിച്ച പമ്പുകള്‍ ഖനിയിൽ ഉപയോഗിക്കാമെന്നു നിർദേശം നൽകിയതായും ശശി തരൂർ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സർക്കാർ നേരത്തേ ചെയ്യേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തി. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന കോണ്‍ഗ്രസിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി.
ഇക്കഴിഞ്ഞ ഡിസംബർ 13നാണ് പര്‍വ്വത മേഖലയ്ക്ക് സമീപമുള്ള റാറ്റ് ഹോൾ കല്‍ക്കരി ഖനിയില്‍ 15 തൊഴിലാളികൾ കുടുങ്ങാനിടയായത്. ഖനിക്കുള്ളിൽ അനിയന്ത്രിതമാം വിധം വെള്ളം നിറഞ്ഞതാണ് തൊഴിലാളികൾ അപകടത്തിൽപ്പെടാൻ കാരണമായത്. ക്ഷാപ്രവർത്തനത്തിനായി 100 കുതിര ശക്തിയോളമുള്ള 10 പമ്പുകൾക്കായി ജില്ലാ ഭരണകൂടത്തോട് എൻഡിആർഎഫ് ആവശ്യപ്പെട്ടിരുന്നു.