ന്യൂഡൽഹി: സംവരണ ബിൽ വേഗത്തിൽ പാസാക്കാനാവില്ലെന്ന് കോൺഗ്രസ്. ബില്ലിൽ വിശദമായ ചർച്ചവേണമെന്നും പാസാക്കാനാവില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. സർക്കാർ സംവരണ രാഷ്ട്രീയം കളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. സംവരണം സ്വകാര്യ സ്ഥാപനങ്ങൾക്കും ബാധകമാക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ലോക്സഭയിൽ കോൺഗ്രസ് സംവരണ ബില്ലിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാരിന്റെ നിലപാടിനെ അനുകൂലിക്കുന്നുവെന്നും തിരക്കിട്ട് ബിൽ കൊണ്ടുവരാനുള്ള സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെയാണ് സംശയിക്കുന്നതെന്നും കോൺഗ്രസും സിപിഎമ്മും വ്യക്തമാക്കി. മെച്ചപ്പെട്ട ബില്ലിനായി പാർലമെന്ററി സമിതിക്ക് വിടണമെന്നാണ് കെ വി തോമസിന്റെ ആവശ്യം.
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേതഗതി ബിൽ ലോക്സഭ പാസാക്കിയിരുന്നു. കോൺഗ്രസും സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെ എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരാബാദിൽനിന്നുള്ള എം പി അസദുദ്ദീൻ ഒവൈസി എന്നിവർ മാത്രമാണ് ബില്ലിനെ എതിർത്തത്.
വാർഷിക വരുമാനം എട്ട് ലക്ഷമെന്നുള്ളത് കാലോചിതമായി മാറ്റുമെന്നും നിലവിൽ സംവരണം ലഭിക്കുന്നവർക്ക് ബിൽ ബധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എല്ലാ മതവിഭാഗങ്ങൾക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടായിരിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു.
സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേതഗതി ബിൽ ലോക്സഭ പാസാക്കിയിരുന്നു. കോൺഗ്രസും സിപിഎമ്മും അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെ എംപിമാരായ ഇ ടി മുഹമ്മദ് ബഷീർ, പി കെ കുഞ്ഞാലിക്കുട്ടി, ഹൈദരാബാദിൽനിന്നുള്ള എം പി അസദുദ്ദീൻ ഒവൈസി എന്നിവർ മാത്രമാണ് ബില്ലിനെ എതിർത്തത്.
വാർഷിക വരുമാനം എട്ട് ലക്ഷമെന്നുള്ളത് കാലോചിതമായി മാറ്റുമെന്നും നിലവിൽ സംവരണം ലഭിക്കുന്നവർക്ക് ബിൽ ബധകമായിരിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എല്ലാ മതവിഭാഗങ്ങൾക്കും സാമ്പത്തിക സംവരണത്തിന് അർഹതയുണ്ടായിരിക്കുമെന്ന് സാമൂഹിക നീതി വകുപ്പ് മന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് പറഞ്ഞു.