ന്യൂഡൽഹി: മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാനുള്ള ബിൽ ലോക‍്‍സഭയിൽ പാസ്സായി. 323 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്ന് പേർ മാത്രമാണ് എതിർത്തത്. കോൺഗ്രസും സിപിഎമ്മും ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തു. കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗ് എംപിമാരായ ഇടി മുഹമ്മദ് ബഷീർ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. ഇവർക്ക് പുറമെ അസദുദ്ദീൻ ഒവൈസിയും ബില്ലിനെ എതിർത്തു. സാമൂഹികനീതി വകുപ്പ് മന്ത്രി തവർചന്ദ് ഗെലോട്ടാണ് ബിൽ ലോക‍്‍സഭയിൽ അവതരിപ്പിച്ചത്.
ഭരണഘടനാ ഭേദഗതി ആയതിനാൽ ബിൽ സുപ്രീം കോടതി തള്ളില്ലെന്ന് മന്ത്രി പറഞ്ഞു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. കോൺഗ്രസിൻെറ കൂടെ പിന്തുണയോടെ ബിൽ രാജ്യസഭയിൽ പാസ്സാവും എന്ന് തന്നെയാണ് സൂചന.
ഭരണഘടനാ ഭേദഗതി ആയതിനാൽ ബിൽ സുപ്രീം കോടതി തള്ളില്ലെന്ന് മന്ത്രി പറഞ്ഞു. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. കോൺഗ്രസിൻെറ കൂടെ പിന്തുണയോടെ ബിൽ രാജ്യസഭയിൽ പാസ്സാവും എന്ന് തന്നെയാണ് സൂചന.