ബെംഗളുരു: കയ്യാങ്കളിക്കിടെ കാംപ്ലി എംഎൽഎ ഗണേഷ് തന്നെ കൊലപ്പെടുത്താണ റിവോൾവർ അന്വേഷിച്ചതായി ഹോസ്പേട്ട് എംഎൽഎ ആനന്ദ് സിങ് പോലീസിന് മൊഴി നൽകി. ആനന്ദ് സിങിന്റെ പരാതിയിൽ വധശ്രമത്തിന് ഗണേഷിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽപ്പോയ ഗണേഷിനെ കണ്ടെത്താൻ ബിഡതി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വടികൊണ്ടും ഫ്ലവർവേസുകൊണ്ടും ഗണേഷ് തന്റെ തലയ്ക്കടിച്ചു. തലപിടിച്ച് ഭിത്തിയിൽ ഇടിപ്പിച്ചു. താഴെ വീണപ്പോൾ വയറിലും മുഖത്തും ചവിട്ടിയതായി ആനന്ദ് സിങ് പരാതി നൽകി. 'ഒരു റിവോൾവർ തരൂ. ഇയാളെ ഞാൻ കൊല്ലും, അയാൾ അലറി'. ആനന്ദ് സിങ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. ശേഷാദ്രിപുരത്തെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് ആനന്ദ്.
കയ്യാങ്കളിയെത്തുടർന്ന് ഗണേഷിനെ കോൺഗ്രസ് സസ്പെന്റ് ചെയ്തു. ഡോക്ടർ പോലീസിനു നൽകിയ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയാണ് ആനന്ദിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
കർണ്ണാടകയിൽ എംഎൽഎമാരെ ബിജെപി മറുകണ്ടംചാടിക്കുമെന്ന ഭീതി നിലനിൽക്കെ കോൺഗ്രസ് എംഎൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ പാർപ്പിച്ചിരിക്കവെയാണ് കയ്യാങ്കളിയുണ്ടെയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആനന്ദ് സിങ് തന്നെ സാമ്പകത്തികമായി സഹായിച്ചില്ലെന്നും ആനന്ദിന്റെ സഹോദരീ പുത്രൻ സന്ദീപ് തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചതിനാൽ അയാളെ കൊല്ലുമെന്നും ഗണേഷ് ഭീഷണിപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഒരുമണിക്കാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു.
കയ്യാങ്കളിയെത്തുടർന്ന് ഗണേഷിനെ കോൺഗ്രസ് സസ്പെന്റ് ചെയ്തു. ഡോക്ടർ പോലീസിനു നൽകിയ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയാണ് ആനന്ദിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്.
കർണ്ണാടകയിൽ എംഎൽഎമാരെ ബിജെപി മറുകണ്ടംചാടിക്കുമെന്ന ഭീതി നിലനിൽക്കെ കോൺഗ്രസ് എംഎൽഎമാരെ ഈഗിൾടൺ റിസോർട്ടിൽ പാർപ്പിച്ചിരിക്കവെയാണ് കയ്യാങ്കളിയുണ്ടെയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആനന്ദ് സിങ് തന്നെ സാമ്പകത്തികമായി സഹായിച്ചില്ലെന്നും ആനന്ദിന്റെ സഹോദരീ പുത്രൻ സന്ദീപ് തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചതിനാൽ അയാളെ കൊല്ലുമെന്നും ഗണേഷ് ഭീഷണിപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ ഒരുമണിക്കാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറയുന്നു.