ന്യൂഡൽഹി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേ വധശിക്ഷ ഒഴിവാക്കണമെന്ന അഭിപ്രായവുമായി മുൻ സുപ്രീം കോടതി ജഡ്ജി കുര്യൻ ജോസഫ്. നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം ജയിൽ ശിക്ഷ നല്‍കണമെന്ന് മലയാളി കൂടിയായ കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിങിന്റെ പരാമര്‍ശത്തെ കുര്യൻ ജോസഫ് പിന്തുണച്ചു. Also Read: നിർഭയ കേസ്: കഴുമരം തയ്യാർ, പ്രതികൾ ഏകാന്ത തടവറയിൽ - തയ്യാറെടുപ്പുകൾ ഇങ്ങനെ!
കുറ്റകൃത്യങ്ങള്‍ കുറയ്ക്കാൻ വധശിക്ഷയ്ക്ക് കഴിയില്ലെന്ന് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. വധശിക്ഷ പ്രതികാരമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കണ്ണിനു പകരം കണ്ണ് എന്ന രീതി ലോകത്തെ മൊത്തം അനാഥമാക്കുമെന്ന് പറഞ്ഞ കുര്യൻ ജോസഫ് വധശിക്ഷയ്ക്കെതിരെ മഹാത്മാ ഗാന്ധിയും ഡെസ്മണ്ട് ടുട്ടുവും പറഞ്ഞ കാര്യങ്ങളും ഓര്‍മ്മപ്പെടുത്തി. പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെപ്പറ്റി ജനം മറക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ഭയ കേസിൽ നാല് ചെറുപ്പക്കാരെയാണ് തൂക്കിക്കൊല്ലുന്നത്. നാലു പേര്‍ക്കും മാനസാന്തരപ്പടാനുള്ള അവസരമൊരുക്കിക്കൊടുക്കണം.
Also Read: നിർഭയ കേസ് പ്രതികൾ എന്ത് ചോദിക്കും? ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ!
മുൻപ് അഭിഭാഷകയായ ഇന്ദിര ജയ്സിങും നിര്‍ഭയ കേസ് പ്രതികളെ തൂക്കിക്കൊല്ലുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് സോണിയ ഗാന്ധി മാപ്പ് നല്കിയതു പോലെ നിര്‍ഭയയുടെ മാതാപിതാക്കളും പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നായിരുന്നു ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടത്. എന്നാൽ ദൈവം പറഞ്ഞാൽ പോലും താൻ കുറ്റവാളികള്‍ക്ക് മാപ്പ് നല്കില്ലെന്നയിരുന്നു നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ പ്രസ്താവന.
കുറ്റകൃത്യങ്ങള്‍ കുറയ്ക്കാൻ വധശിക്ഷയ്ക്ക് കഴിയില്ലെന്ന് കുര്യൻ ജോസഫ് ചൂണ്ടിക്കാട്ടി. വധശിക്ഷ പ്രതികാരമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. കണ്ണിനു പകരം കണ്ണ് എന്ന രീതി ലോകത്തെ മൊത്തം അനാഥമാക്കുമെന്ന് പറഞ്ഞ കുര്യൻ ജോസഫ് വധശിക്ഷയ്ക്കെതിരെ മഹാത്മാ ഗാന്ധിയും ഡെസ്മണ്ട് ടുട്ടുവും പറഞ്ഞ കാര്യങ്ങളും ഓര്‍മ്മപ്പെടുത്തി. പ്രതികളെ തൂക്കിലേറ്റുന്നതോടെ കുറ്റകൃത്യത്തെപ്പറ്റി ജനം മറക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ഭയ കേസിൽ നാല് ചെറുപ്പക്കാരെയാണ് തൂക്കിക്കൊല്ലുന്നത്. നാലു പേര്‍ക്കും മാനസാന്തരപ്പടാനുള്ള അവസരമൊരുക്കിക്കൊടുക്കണം.
Also Read: നിർഭയ കേസ് പ്രതികൾ എന്ത് ചോദിക്കും? ഇതുവരെ തൂക്കിലേറ്റപ്പെട്ടവരുടെ അന്ത്യാഭിലാഷങ്ങൾ ഇങ്ങനെ!
മുൻപ് അഭിഭാഷകയായ ഇന്ദിര ജയ്സിങും നിര്‍ഭയ കേസ് പ്രതികളെ തൂക്കിക്കൊല്ലുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ ഘാതകര്‍ക്ക് സോണിയ ഗാന്ധി മാപ്പ് നല്കിയതു പോലെ നിര്‍ഭയയുടെ മാതാപിതാക്കളും പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്നായിരുന്നു ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടത്. എന്നാൽ ദൈവം പറഞ്ഞാൽ പോലും താൻ കുറ്റവാളികള്‍ക്ക് മാപ്പ് നല്കില്ലെന്നയിരുന്നു നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ പ്രസ്താവന.