ലഖ്നൗ: റിപബ്ലിക് ദിനാഘോഷത്തിനിടെ ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ ബൈക്ക് റാലിക്ക് നേരെ അക്രമമുണ്ടായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരു മരണം. സംഘർഷത്തിൽ രണ്ടു ബസുകളും ഒരു കാറും അക്രമികൾ തകർത്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം ഉണ്ടാകുന്നത് തടയാൻ പടിഞ്ഞാറൻ യുപിയിൽ ഇന്ന് രാത്രി 10 മണി വരെ ഇന്റര്നെറ്റ് സേവനങ്ങൾ തൽകാലികമായി നിർത്തിവെച്ചു.
‘വന്ദേമാതരം’, ‘ഭാരത് മാതാ കി ജയ്’ വിളികളുമായി ത്രിവർണ പതാകയേന്തി ബൈക്ക് റാലി നടത്തിയ വിഎച്ച്പി, എബിവിപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ചിലർ മുസ്ലിം പള്ളിയുടെ ഗേറ്റ് തകർക്കാൻ ശ്രമിച്ചതായും എഡിജിപി അനന്ത് കുമാർ പിടിഐ വാർത്താ ഏജൻസിയോട് അറിയിച്ചു. എന്നാൽ പോലീസ് എത്തിയതോടെ ഇവർ രക്ഷപെട്ടുവെന്നും എഡിജിപി അറിയിച്ചു. രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒമ്പത് പേർ അറസ്റ്റിലായെന്നും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ അറിയിച്ചു. നാൽപതോളം പേർ കരുതൽ തടങ്കലിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
‘വന്ദേമാതരം’, ‘ഭാരത് മാതാ കി ജയ്’ വിളികളുമായി ത്രിവർണ പതാകയേന്തി ബൈക്ക് റാലി നടത്തിയ വിഎച്ച്പി, എബിവിപി പ്രവർത്തകർക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.
ചിലർ മുസ്ലിം പള്ളിയുടെ ഗേറ്റ് തകർക്കാൻ ശ്രമിച്ചതായും എഡിജിപി അനന്ത് കുമാർ പിടിഐ വാർത്താ ഏജൻസിയോട് അറിയിച്ചു. എന്നാൽ പോലീസ് എത്തിയതോടെ ഇവർ രക്ഷപെട്ടുവെന്നും എഡിജിപി അറിയിച്ചു. രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒമ്പത് പേർ അറസ്റ്റിലായെന്നും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ അറിയിച്ചു. നാൽപതോളം പേർ കരുതൽ തടങ്കലിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.