റാഞ്ചി: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിൻ്റെ ആരോഗ്യനില ഗുരുതരമാണെന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്) ആശുപത്രി.
Also Read: ടോൾ ബൂത്തുകൾ ഏറ്റെടുത്തു; വാഹനങ്ങൾ കടത്തിവിട്ട് കർഷകർ
അദ്ദേഹത്തിൻ്റെ രണ്ട് വൃക്കകളുടെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും വഷളാകാം. എപ്പോൾ വേണമെങ്കിലും അവയുടെ പ്രവർത്തനം നിലച്ചേക്കാം. സാഹചര്യം മുൻകൂട്ടി പറയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോക്‌ടർ ഉമേഷ് പ്രസാദ് പറഞ്ഞു.
ലാലുവിൻ്റെ ആരോഗ്യനില മോശമാണ്. വൃക്കകളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാണെന്നും ഡോക്‌ടർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയതായി ഉമേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
2018 ഓഗസ്‌റ്റിലാണ് ലാലുവിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. വൃക്കകളുടെ പ്രശ്‌നത്തിനൊപ്പം മറ്റ് അസുഖങ്ങളും ഗുരുതരമായതോടെ ലാലുവിനെ 2018 ഓഗസ്‌റ്റിൽ റിംസിലേക്കു മാറ്റിയിരുന്നു.
Also Read: ജെപി നദ്ദയ്ക്കെതിരെ ആക്രമണം: മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കേന്ദ്രം
ഒന്നാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന അദ്ദേഹം കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ 2017 ഡിസംബറിലാണ് ജയിലിലായത്. കേസിൽ അദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം കഴിഞ്ഞ വെള്ളിയാഴ്‌ച ജാർഖണ്ഡ് ഹൈക്കോടതി ആറാഴ്‌ചത്തേക്ക് മാറ്റിയിരുന്നു.
Also Read: ടോൾ ബൂത്തുകൾ ഏറ്റെടുത്തു; വാഹനങ്ങൾ കടത്തിവിട്ട് കർഷകർ
അദ്ദേഹത്തിൻ്റെ രണ്ട് വൃക്കകളുടെ പ്രവർത്തനം എപ്പോൾ വേണമെങ്കിലും വഷളാകാം. എപ്പോൾ വേണമെങ്കിലും അവയുടെ പ്രവർത്തനം നിലച്ചേക്കാം. സാഹചര്യം മുൻകൂട്ടി പറയാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോക്‌ടർ ഉമേഷ് പ്രസാദ് പറഞ്ഞു.
ലാലുവിൻ്റെ ആരോഗ്യനില മോശമാണ്. വൃക്കകളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാണെന്നും ഡോക്‌ടർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് വിശദമായ റിപ്പോർട്ട് കൈമാറിയതായി ഉമേഷ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
2018 ഓഗസ്‌റ്റിലാണ് ലാലുവിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ ആദ്യമായി റിപ്പോർട്ട് ചെയ്‌തത്. വൃക്കകളുടെ പ്രശ്‌നത്തിനൊപ്പം മറ്റ് അസുഖങ്ങളും ഗുരുതരമായതോടെ ലാലുവിനെ 2018 ഓഗസ്‌റ്റിൽ റിംസിലേക്കു മാറ്റിയിരുന്നു.
Also Read: ജെപി നദ്ദയ്ക്കെതിരെ ആക്രമണം: മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി കേന്ദ്രം
ഒന്നാം യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരുന്ന അദ്ദേഹം കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ 2017 ഡിസംബറിലാണ് ജയിലിലായത്. കേസിൽ അദ്ദേഹം സമർപ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം കഴിഞ്ഞ വെള്ളിയാഴ്‌ച ജാർഖണ്ഡ് ഹൈക്കോടതി ആറാഴ്‌ചത്തേക്ക് മാറ്റിയിരുന്നു.