ആപ്പ്ജില്ല

'കർഷകരുടെ ശബ്ദത്തെ അടിച്ചമർത്താനാവില്ല'; ബില്ലിനെതിരെ വ്യാപക പ്രതിഷേധം

പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടത്തിയാണ് പ്രതിഷേധിച്ചത്. കർഷകർക്കൊപ്പം നിലയുറപ്പിക്കുമെന്ന് അകാലിദൾ വ്യക്തമാക്കി.

Samayam Malayalam 20 Sept 2020, 10:29 pm
ചണ്ഡീഗഡ്: പ്രതിഷേധങ്ങൾക്കിടെ കാർഷിക ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് ഡൽഹിയിലേക്ക് പടുകൂറ്റൻ കർഷക റാലി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്നാണ് റാലി ആരംഭിച്ചത്. ട്രാക്ടറുകളിലാണ് കർഷകർ ഡൽഹിയിലേക്ക് റാലി നടത്തുന്നത്. പഞ്ചാബിൽ വിവിധ ഇടങ്ങളിൽ കാർഷിക ബില്ലിന്റെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധിച്ചു.
Samayam Malayalam farmers rally
പഞ്ചാബിൽ നിന്നും ഡൽഹിയിലേക്ക് നടന്ന റാലി


Also Read: മോദി സർക്കാരിൻ്റെ 'കരിനിയമം': കർഷകരെ അടിമകളാക്കരുത്; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഹരിയാനയിൽ ദേശീയ പാത തടഞ്ഞാണ് കർഷകർ പ്രതിഷേധിച്ചത്. സർക്കാരിന് കർഷകരുടെ ശബ്ദത്തെ അടിച്ചമർത്താനാവില്ലെന്ന് ഭാരതീയ കിസാൻ സഭയുടെ സംസ്ഥാന പ്രസിഡന്റ് ഗുർനം സിങ് ചരണി പറഞ്ഞു. അംബാലയിൽ സദോപൂർ അതിർത്തിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു.

അതേസമയം, 'പഞ്ചാബിലെ കർഷകർ ദുർബലരാണെന്ന് നിങ്ങൾ കരുതരുത്. അവരിൽ നിന്നാണ് ത്യാഗത്തെക്കുറിച്ചും അടിച്ചമർത്തലിനെതിരെ പോരാടാനും നിങ്ങൾ പഠിച്ചത്, കർഷകരെ അടിച്ചമർത്തിയാൽ അകാലിദൾ അവർക്കൊപ്പമാകും നിലയുറപ്പിക്കുക,' ശിരോമണി അകാലിദൾ എംപി നരേശ് ഗുജ്റാൾ പറഞ്ഞു.

Also Read: കാർഷിക ബിൽ: പ്രതിഷേധം കനക്കുന്നു; ഹരിയാനയിൽ കർഷകർ ഹൈവേ ഉപരോധിച്ചു

പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെയാണ് പാർലമെന്റിൽ കാർഷിക ബിൽ പാസാക്കിയത്. വോട്ടെടുപ്പില്ലാതെ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലാണ് ബിൽ പാസാക്കിയത്. രണ്ട് ബില്ലുകളാണ് ഇന്ന് പാസിക്കിയത്. വിപണിയിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാനും കരാർ കൃഷിക്കുള്ള ബില്ലുകളുമാണ് ഇവ. പ്രതിപക്ഷ ബഹളം കയ്യാങ്കളിയിൽ കലാശിച്ചിരുന്നു. ബില്ലുകൾ കോർപ്പറേറ്റുകൾക്ക് അനുകൂലമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്