ഭോപ്പാൽ: ബിജെപി എംപിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ കൊട്ടാരത്തിൽ മോഷണം. മധ്യപ്രദേശിലെ ജയ് വിലാസ് കൊട്ടാരത്തിലെ റാണി മഹലിന്റെ ഭാഗത്താണ് മോഷണം നടന്നത്. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ചില ഫയലുകള്‍ക്കായി ബുധനാഴ്ച തിരച്ചില്‍ നടത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. തിങ്കളാഴ്ച അല്ലെങ്കിൽ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിശോധന നടത്തിയ പോലീസ് സംഘം നായ്ക്കളെ കൊട്ടാരത്തിലെത്തിച്ച് പരിശോധനന നടത്തി. ജീവനക്കാരെ ചോദ്യം ചെയ്തു.
മുറിയിലെ വെൻ്റിലേറ്റർ ഷാഫ്റ്റിലൂടെയാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്ന് ഗ്വാളിയര്‍ എസ്പി രത്നേഷ് തോമർ അറിയിച്ചു. നേരത്തെ ബാങ്ക് ആയി പ്രവർത്തിച്ച ഭഗമാണിത്. ഇവിടെ സൂക്ഷിച്ചിരുന്ന വസ്തുക്കൾ തകർത്ത നിലയിലാണ്. വിലപിടിപ്പുള്ള വസ്തുക്കളോ നിർണായക രേഖകളോ നഷ്ടമായോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത നൽകിയിട്ടില്ല.
ഒരു ഫാനും കമ്പ്യൂട്ടര്‍ സിപിയുവും നഷ്ടപ്പെട്ടിട്ടുണ്ട്. തെരച്ചിലിൽ മോഷണം പോയ സിപിയു കൊട്ടാരത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തി. റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് ആയുധങ്ങൾ ഉപയോഗിച്ച് പൊളിച്ച നിലയിലായിരുന്നു. കൊട്ടാരത്തിൽ പ്രവേശിച്ചവർ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.
ചില ഫയലുകള്‍ക്കായി ബുധനാഴ്ച തിരച്ചില്‍ നടത്തിയപ്പോഴാണ് മോഷണം നടന്നതായി വ്യക്തമായത്. തിങ്കളാഴ്ച അല്ലെങ്കിൽ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. പരിശോധന നടത്തിയ പോലീസ് സംഘം നായ്ക്കളെ കൊട്ടാരത്തിലെത്തിച്ച് പരിശോധനന നടത്തി. ജീവനക്കാരെ ചോദ്യം ചെയ്തു.
മുറിയിലെ വെൻ്റിലേറ്റർ ഷാഫ്റ്റിലൂടെയാണ് മോഷ്ടാക്കൾ അകത്തു കയറിയതെന്ന് ഗ്വാളിയര്‍ എസ്പി രത്നേഷ് തോമർ അറിയിച്ചു. നേരത്തെ ബാങ്ക് ആയി പ്രവർത്തിച്ച ഭഗമാണിത്. ഇവിടെ സൂക്ഷിച്ചിരുന്ന വസ്തുക്കൾ തകർത്ത നിലയിലാണ്. വിലപിടിപ്പുള്ള വസ്തുക്കളോ നിർണായക രേഖകളോ നഷ്ടമായോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത നൽകിയിട്ടില്ല.
ഒരു ഫാനും കമ്പ്യൂട്ടര്‍ സിപിയുവും നഷ്ടപ്പെട്ടിട്ടുണ്ട്. തെരച്ചിലിൽ മോഷണം പോയ സിപിയു കൊട്ടാരത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കണ്ടെത്തി. റെക്കോര്‍ഡ് റൂമിലെ അലമാരയുടെ പൂട്ട് ആയുധങ്ങൾ ഉപയോഗിച്ച് പൊളിച്ച നിലയിലായിരുന്നു. കൊട്ടാരത്തിൽ പ്രവേശിച്ചവർ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.